ജിദ്ദ: കൊവിഡ് 19 പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഇസ്ലാമോഫോബിയ വളർത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഇന്ത്യയിലെ സർക്കാർ ഇക്കാര്യത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ട് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപറേഷൻ (ഒഐസി) രംഗത്ത്. വിഷയത്തിൽ ഒഐസിയുടെ മനുഷ്യാവകാശ വിഭാഗമായ ഐപിഎച്ച്ആർസിയാണ് പ്രതിഷേധം അറിയിക്കുകയും ചെയതു.
കൊവിഡ് 19 പശ്ചാത്തലത്തിൽ ഇന്ത്യയിൽ മാധ്യമങ്ങൾ മോശം രീതിയിൽ മുസ്ലിങ്ങളെ ചിത്രീകരിക്കുകയാണെന്നും അവർക്കെതിരെ വിവേചനവും അതിക്രമങ്ങളും ഉയരുന്നുണ്ടെന്നും ഒഐസി ആരോപിച്ചു. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും ഇസ്ലാമിക രാജ്യങ്ങൾ ആവശ്യപ്പെട്ടു.
1/2 #OIC-IPHRC condemns the unrelenting vicious #Islamophobic campaign in #India maligning Muslims for spread of #COVID-19 as well as their negative profiling in media subjecting them to discrimination & violence with impunity.
— OIC-IPHRC (@OIC_IPHRC) April 19, 2020
അതേസമയം, നേരത്തെ കൊവിഡ് 19 മതവും ജാതിയും നോക്കിയല്ല ബാധിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രതികരിച്ചിരുന്നു. കൊവിഡിനെ നേരിടേണ്ടത് സാഹോദര്യവും ഒരുമയും കൊണ്ടാണ്. നമ്മളെല്ലാവരും അതിൽ ഒരുമിച്ചാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
Discussion about this post