വെടിയേറ്റു വീണയാളുടെ രക്തം ദേഹത്ത് പുരട്ടി മരിച്ചതായി അഭിനയിച്ചാണ് 11കാരി ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നത്. ടെക്സാസിലെ റോബ് എലിമെന്ററി സ്കൂളിൽ നടന്ന കൂട്ടക്കൊലയ്ക്കിടെ മരണത്തെ മുഖാമുഖം കണ്ടാണ് മിയ സെറില്ലോ എന്ന വിദ്യാർത്ഥിനി ജീവിതത്തിലേയ്ക്ക് വീണ്ടും എത്തിയത്.
നായയ്ക്കൊപ്പം നടക്കാന്‍ സ്റ്റേഡിയം ഒഴിപ്പിച്ച സംഭവം : ഐഎഎസ് ദമ്പതികള്‍ക്ക് സ്ഥലം മാറ്റം
അതിനുമുമ്പായി മരിച്ച അധ്യാപികയുടെ മൊബൈൽഫോൺ കരസ്ഥമാക്കാനും ഈ കുട്ടിക്ക് സാധ്യമായി. അതേസമയം, വെടിയുണ്ടകളുടെ തുണ്ടുകൾ തുളച്ചുകയറിയതിനാൽ മിയയ്ക്ക് മുതുകിൽ പരുക്കേറ്റിട്ടുണ്ട്. അമേരിക്കൻ സ്കൂളുകളിൽ നടന്ന വെടിവെയ്പുകൾ ഏറ്റവും ഭീതിദമായ കാഴ്ച നേരിട്ട് കാണേണ്ടി വന്ന മിയ ഇപ്പോൾ കടുത്ത മാനസിക സംഘർഷത്തിലൂടയാണ് കടന്നുപോകുന്നതെന്ന് കുട്ടിയുടെ രക്ഷിതാക്കൾ പറയുന്നു.
അതേസമയം, സംഭവം നേരിൽ കണ്ടതിനെ തുടർന്ന്, കുട്ടിക്ക് പാനിക് അറ്റാക്ക് ഉണ്ടായതായും വീട്ടുകാർ അറിയിച്ചു. 19 കുട്ടികളെയും രണ്ട് അധ്യാപകരെയും കൊലപ്പെടുത്തിയ തോക്കുധാരിയെ പിടിക്കാൻ ഒരു മണിക്കൂർ എടുത്തത് എന്തുകൊണ്ടാണെന്ന ചോദ്യങ്ങളുമായി ടെക്സാസ് പോലീസിനുനേരെ ജനങ്ങൾ രംഗത്തെത്തി.
ചൊവ്വാഴ്ചയാണ് സ്കൂളിൽ പ്രവേശിച്ച 18 കാരനായ സാൽവഡോർ റാമോസ് വിദ്യാർത്ഥികളെയും അധ്യാപകരെയും റൈഫിൾ ഉപയോഗിച്ച് വെടിവെച്ചുകൊന്നത്. സ്വന്തം മുത്തശ്ശിയെ വെടിവെച്ച ശേഷമാണ് റാമോസ് സ്കൂളിലേക്കെത്തി കൂട്ടക്കുരുതി നടത്തിയത്.
Discussion about this post