കീവ്: ഉക്രൈനിൽ റഷ്യയുടെ അധിനിവേശം തുടരുന്നതിനിടെ രാജ്യത്തെ ജനങ്ങളോട് തെരുവിൽ പോരാട്ടത്തിന് ഇറങ്ങാൻ ആവശ്യപ്പെട്ട് ഉക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലെൻസ്കി. റഷ്യൻ സൈന്യം യുക്രൈൻ തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കെയാണ് രാജ്യത്തിനായി പോരാടാൻ ജനങ്ങളോട് ആഹ്വാനം ചെയ്തിരിക്കുന്നത്. തെരുവിൽ പോരാടാൻ തയ്യാറുള്ള ഏതൊരാൾക്കും യുക്രൈൻ സർക്കാർ ആയുധം നൽകുമെന്നും സെലെൻസ്കി ട്വീറ്റലൂടെ വ്യക്തമാക്കി. പതിനെട്ടിനും അറുപതിനുമിടയിൽ പ്രായമുള്ള പുരുഷൻമാർ രാജ്യം വിടരുതെന്നും ഉക്രൈൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
‘രാജ്യത്തെ പ്രതിരോധിക്കാൻ തയ്യാറുള്ള ഏതൊരാൾക്കും ഞങ്ങൾ ആയുധങ്ങൾ നൽകും. പിന്തുണയ്ക്കാൻ തയ്യാറെടുക്കുക’- സെലെൻസ്കി ട്വീറ്റ് ചെയ്തു.
അതേസമയം, യുദ്ധം രൂക്ഷമായ ഉക്രൈൻ നഗരങ്ങളിൽ നിന്ന് കൂട്ടപലായനം നടക്കുകയാണ്. ഒരുലക്ഷം പേർ പലായനം ചെയ്തതായാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ പറയുന്നത്.
ALSO READ- പ്രാണപ്രിയ ‘ജീവന്’ പകുത്തുനല്കി: സുബീഷ് ആറുവര്ഷത്തിന് ശേഷം വീണ്ടും ചിരിച്ചു
നേരത്തെ റഷ്യയുടെ എല്ലാ സഖ്യ രാജ്യങ്ങളുമായുമുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കാൻ ഉക്രൈൻ തീരുമാനിച്ചിരുന്നു. ഉക്രൈന്റെ എല്ലാ പ്രധാന നഗരങ്ങളും കടുത്ത റഷ്യൻ ആക്രമണം നേരിടുകയാണ്. കീവ് ലക്ഷമാക്കി റഷ്യൻ സൈന്യം നീങ്ങുകയാണ്, ഏത് സമയവും യുക്രൈൻ തലസ്ഥാനം റഷ്യ കീഴടക്കിയേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Discussion about this post