വാഷിങ്ടൺ: ഏറെ ദിവസത്തെ തർക്കത്തിനും ആരോപണങ്ങൾക്കും ഒടുവിൽ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡൻ വിജയിച്ചെന്ന് തുറന്ന് സമ്മതിച്ച് ഡൊണാൾഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് മാധ്യമങ്ങളെ കടന്നാക്രമിച്ചും തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന് ആരോപിച്ചും ട്രംപ് പ്രതികരണം നടത്തിയത്.
തെരഞ്ഞെടുപ്പ് ഫലത്തിൽ കൃത്രിമം കാണിച്ചുവെന്ന ആരോപണം ഉന്നയിച്ച ട്രംപ് തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതിനാലാണ് ബൈഡൻ വിജയിച്ചതതെന്നും ആരോപിച്ചു. വോട്ടെണ്ണൽ സമയത്ത് നിരീക്ഷകരെ വെച്ചില്ലെന്നും തീവ്രഇടത് പക്ഷക്കാർ ഉടമകളായ സ്വകാര്യ സ്ഥാപനമാണ് വോട്ട് ടാബുലേഷൻ നടത്തിയതെന്നും ട്രംപ് ആരോപിച്ചു. ഇതോടൊപ്പം മാധ്യമങ്ങളെ വ്യാജവും നിശബ്ദവുമായവർ എന്നും ട്രംപ് അധിക്ഷേപിച്ചു.
നേരത്തെ മുതൽ തന്നെ വോട്ടെണ്ണലിൽ പിന്നോട്ട് പോയെങ്കിലും ജോ ബൈഡന്റെ വിജയം അംഗീകരിക്കാതെ താനാണ് വിജയിച്ചതെന്ന നിലപാട് സ്വീകരിച്ച ട്രംപ് നിരവധി കോടതികളേയും സമീപിച്ചിരുന്നു. പക്ഷെ കോടതികൾ എല്ലാം തന്നെ ഹർജികൾ തള്ളിയിട്ടും ട്രംപ് നിലപാട് മാറ്റിയിരുന്നില്ല.
He won because the Election was Rigged. NO VOTE WATCHERS OR OBSERVERS allowed, vote tabulated by a Radical Left privately owned company, Dominion, with a bad reputation & bum equipment that couldn’t even qualify for Texas (which I won by a lot!), the Fake & Silent Media, & more! https://t.co/Exb3C1mAPg
— Donald J. Trump (@realDonaldTrump) November 15, 2020
ഇതിന് ശേഷമാണ് റിപ്പബ്ലിക്കൻ വോട്ടുകൾ എല്ലാം മറിച്ചുവെന്നും തെരഞ്ഞെടുപ്പിൽ വ്യാപകമായ അട്ടിമറി നടന്നുവെന്നും ട്രംപ് വീണ്ടും ആരോപിക്കുന്നത്. തെരഞ്ഞെടുപ്പിൽ കൃത്രിമത്വം നടന്നെന്ന ട്രംപിന്റെ വാദം തള്ളി തെരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥർ തന്നെ രംഗത്തെത്തിയിരുന്നു.
Discussion about this post