BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, January 27, 2023
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അയലത്തെ വിശേഷങ്ങള്‍ ട്രോളാക്കി, ലൈക്കുകള്‍ വാരി കൂട്ടുന്നതിനിടെ സ്വന്തം വീട്ടിലെ അവസ്ഥയും നോക്കണമെന്ന് പിവി അന്‍വര്‍; എല്ലാവരും അങ്ങനെയൊക്കെ തന്നെയെന്ന് ബല്‍റാം; പിന്നാലെ വെല്ലുവിളിയും ആരോപണവും

തൃത്താല മണ്ഡലത്തിലുള്ള 23 കുടുംബങ്ങള്‍ക്ക് വീടില്ലാത്ത വാര്‍ത്തയും ചേര്‍ത്ത് ഫേസ്ബുക്കില്‍ കുറിപ്പിട്ടതോടെയാണ് ഫേസ്ബുക്ക് കമന്റ് യുദ്ധത്തിന് തുടക്കമായത്.

Anitha by Anitha
May 3, 2019
in Kerala News, Politics
0
അയലത്തെ വിശേഷങ്ങള്‍ ട്രോളാക്കി, ലൈക്കുകള്‍ വാരി കൂട്ടുന്നതിനിടെ സ്വന്തം വീട്ടിലെ അവസ്ഥയും നോക്കണമെന്ന് പിവി അന്‍വര്‍; എല്ലാവരും അങ്ങനെയൊക്കെ തന്നെയെന്ന് ബല്‍റാം; പിന്നാലെ വെല്ലുവിളിയും ആരോപണവും
251
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി നിലമ്പൂര്‍ എംഎല്‍എയും പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ പിവി അന്‍വറും തൃത്താല എംഎല്‍എ വിടി ബല്‍റാമും തമ്മിലുള്ള ഫേസ്ബുക്ക് കമന്റ് യുദ്ധം. തൃത്താലയില്‍ പ്രളയത്തില്‍ നാശനഷ്ടങ്ങളുണ്ടായവരെ വിടി ബല്‍റാം തിരിഞ്ഞുനോക്കിയില്ലെന്ന പിവി അന്‍വറിന്റെ കുറിപ്പാണ് വിടി ബല്‍റാമിനെ പ്രകോപിപ്പിച്ചത്. ഇതിനു മറുപടി നല്‍കുന്ന കുറിപ്പില്‍ ബല്‍റാം സര്‍ക്കാരിനേയും പിവി അന്‍വറിനെയും കുറ്റപ്പെടുത്തുകയും കക്കടാംപൊയില്‍ കൈയ്യേറ്റത്തെ കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തു. ഇതിനു പിന്നാലെ,മറുപടി കമന്റില്‍ പിവി അന്‍വര്‍ കക്കടാംപൊയിലില്‍ എന്ത് കൈയ്യേറ്റമാണ് നടന്നതെന്ന് ബല്‍റാം തെളിയിക്കണമെന്ന് വെല്ലുവിളിക്കുകയും ചെയ്തു.
പിവി അന്‍വര്‍ തന്റെ മണ്ഡലത്തില്‍ പ്രളയത്തില്‍ തകര്‍ന്ന ഒരു വീട് പുനഃനിര്‍മ്മിച്ച് നല്‍കിയ വാര്‍ത്ത പങ്കുവെയ്ക്കുന്ന പോസ്റ്റില്‍ തൃത്താല മണ്ഡലത്തിലുള്ള 23 കുടുംബങ്ങള്‍ക്ക് വീടില്ലാത്ത വാര്‍ത്തയും ചേര്‍ത്ത് ഫേസ്ബുക്കില്‍ കുറിപ്പിട്ടതോടെയാണ് ഫേസ്ബുക്ക് കമന്റ് യുദ്ധത്തിന് തുടക്കമായത്.

READ ALSO

biriyani-challenge

സ്‌കൂള്‍ ജീവനക്കാരന്റെ 4 വയസ്സുള്ള മകന് കണ്ണില്‍ ക്യാന്‍സര്‍; ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ ബിരിയാണി ചലഞ്ച് നടത്താന്‍ വിദ്യാര്‍ത്ഥികള്‍

January 26, 2023
13
suresh-gopi

മലക്കംപാറയില്‍ പൊതു ശൗചാലയം നിര്‍മ്മിക്കും; വാഹന സൗകര്യം ഇല്ലാത്ത ഊരിലെ ജനങ്ങള്‍ക്ക് ആധുനിക സ്ട്രച്ചര്‍ വാങ്ങി നല്‍കി സുരേഷ് ഗോപി

January 26, 2023
4

‘ഫേസ്ബുക്കില്‍ നിന്ന് പുറത്തിറങ്ങി, ചുറ്റുമുള്ള സഹജീവികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പലര്‍ക്കും സമയമില്ല.അയല്‍വക്കക്കാരുടെ അടുക്കളയിലെ വിശേഷങ്ങള്‍ തിരക്കി ട്രോളാക്കി,ലൈക്കുകള്‍ വാരി കൂട്ടുന്നതിനിടയില്‍,സ്വന്തം വീട്ടിലെ അവസ്ഥയും വല്ലപ്പോഴും അന്വേഷിക്കാന്‍ ഇത്തരക്കാര്‍ കൂട്ടാക്കണം.തൊഴിലാളി ആയാലും മുതലാളി ആയാലും,ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് വേണ്ടി അവരില്‍ ഒരാളായി,അവര്‍ക്കൊപ്പം നിലയുറപ്പുക്കാന്‍ എനിക്ക് നന്നായി അറിയാം.’ എന്നാണ് പിവി അന്‍വര്‍ ഫേസബുക്കില്‍ കുറിച്ചത്.

ഇതിന് മറുപടിയായി വിടി ബല്‍റാം കമന്റുമായി എത്തിയതിങ്ങനെ: ‘എന്താണെന്ന് ഇവിടെ എല്ലാവര്‍ക്കും മനസ്സിലാവുന്നുണ്ട്. എനിക്കെതിരെ പോസ്റ്റിട്ടാല്‍ സൈബര്‍ സഖാക്കള്‍ വീണ്ടും എടുത്ത് തലയില്‍ വക്കുമെന്ന് പ്രതീക്ഷിച്ചിട്ടാണെങ്കില്‍ നടക്കട്ടെ, വിരോധമില്ല. നിലമ്പൂര്‍ മണ്ഡലത്തില്‍ പ്രളയത്തില്‍ വീട് തകര്‍ന്ന ഒരാളുടെ വീട് താങ്കള്‍ സന്ദര്‍ശിച്ചു. നല്ല കാര്യം. പക്ഷേ, അതിലെന്താണിത്ര പുതുമ? തൃത്താല മണ്ഡലത്തില്‍ പ്രളയത്തില്‍ നാശനഷ്ടങ്ങളുണ്ടായ എല്ലാ വീടുകളും ഒരെണ്ണം പോലും ഒഴിവാക്കാതെ ഞാനും നേരിട്ട് സന്ദര്‍ശിച്ചിട്ടുണ്ട്. എല്ലാ ജനപ്രതിനിധികളും അങ്ങനെയൊക്കെത്തന്നെയാണ് ചെയ്തിട്ടുള്ളത്. അബൂബക്കറിന് സര്‍ക്കാര്‍ സഹായത്തോടെ വീട് പുനര്‍നിര്‍മ്മിക്കാന്‍ കഴിഞ്ഞു. ഇവിടെയും പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മ്മാണം അതേ രീതിയില്‍ത്തന്നെയാണ് മുന്നോട്ടുപോകുന്നത്. ഇതില്‍ സ്ഥലം എംഎല്‍എക്ക് എന്ത് റോളാണുള്ളത്? ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് എംഎല്‍എ അല്ല. അബൂബക്കര്‍ നിങ്ങളെ നേരില്‍ വന്ന് കാണുന്നതും കാണാതിരിക്കുന്നതും ഇക്കാര്യത്തില്‍ പ്രസക്തമേയല്ല. പഞ്ചായത്തുകളും റവന്യൂ ഉദ്യോഗസ്ഥരുമാണ് അര്‍ഹരായ ആളുകളുടെ ലിസ്റ്റുണ്ടാക്കുന്നത്. അര്‍ഹതപ്പെട്ടിട്ടും ഒഴിവാക്കപ്പെടുന്നവരുടെ കാര്യത്തിലാണ് എംഎല്‍എമാര്‍ക്ക് എന്തെങ്കിലും ഇടപെടല്‍ നടത്താന്‍ സാധിക്കുക. തൃത്താലയില്‍ അര്‍ഹതപ്പെട്ടവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി താലൂക്ക് സഭ, ജില്ലാ വികസനസമിതി എന്നിവിടങ്ങളില്‍ പരമാവധി ഇടപെടലുകള്‍ നടത്താന്‍ എനിക്കും കഴിഞ്ഞിട്ടുണ്ട്.

തൃത്താലയിലെ 23 കുടുംബങ്ങളേക്കുറിച്ചുള്ള മനോരമ വാര്‍ത്ത തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു വിഷയമാണ്. ഈ നാട്ടില്‍ അടച്ചുറപ്പില്ലാത്ത വീടുകളില്ലാത്തത് 23 പേര്‍ക്ക് മാത്രമല്ല, അതിലുമെത്രയോ ഇരട്ടി പേര്‍ക്കാണ്. കേരളം മുഴുവന്‍ അത് തന്നെയാണ് സ്ഥിതി. വ്യക്തികള്‍ക്ക് വീടുണ്ടാക്കിക്കൊടുക്കുന്ന കാര്യത്തിലും എംഎല്‍എമാര്‍ക്ക് നേരിട്ട് ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന കാര്യം മൂന്ന് വര്‍ഷത്തോളമായി ഈ പദവി വഹിക്കുന്ന താങ്കള്‍ക്ക് അറിയാന്‍ കഴിയേണ്ടതുണ്ട്. പഞ്ചായത്തുകള്‍ വഴിയാണ് വീട് നല്‍കുന്നത്. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് കുടുംബശ്രീ വഴി നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ ഗ്രാമസഭകളാണ്. ഒരാളെപ്പോലും ഉള്‍ക്കൊള്ളിക്കാനോ വെട്ടിക്കളയാനോ എംഎല്‍എക്ക് അധികാരമില്ല. നിലമ്പൂരില്‍ നിങ്ങളങ്ങനെ ഇടപെട്ടിട്ടുണ്ടെങ്കില്‍ അത് അധികാരദുര്‍വിനിയോഗമാണ്.
ഈപ്പറഞ്ഞ 23 കുടുംബങ്ങള്‍ താമസിക്കുന്നത് ഭാരതപ്പുഴയുടെ തീരത്ത് കയ്യേറിയ സ്ഥലത്താണ്. ആര്‍ക്കും പട്ടയമില്ല. കയ്യേറ്റസ്ഥലങ്ങളും അതിലെ അനധികൃത നിര്‍മ്മാണങ്ങളും, അത് തൃത്താലയിലായാലും കക്കാടംപൊയിലിലായാലും ഒഴിപ്പിക്കുക എന്നതേ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കൂ. ഈ കുടുംബങ്ങള്‍ക്ക് പകരം ഭൂമി നല്‍കാനുള്ള നടപടികള്‍ ചെയ്യേണ്ടത് താങ്കളുടെ പാര്‍ട്ടി പതിറ്റാണ്ടുകളായി ഭരിക്കുന്ന പട്ടിത്തറ, തൃത്താല പഞ്ചായത്തുകളാണ്. ഇത്രയും കാലം അത് ചെയ്യാതിരുന്ന അവര്‍ ഇപ്പോള്‍ ആ ദിശയില്‍ പരിശ്രമിച്ച് തുടങ്ങിയിട്ടുണ്ട്. ഭവനരഹിതര്‍ക്ക് നിങ്ങളുടെ സര്‍ക്കാര്‍ കൊണ്ടുവന്ന ‘ലൈഫ്’ പദ്ധതി ഇതുവരെ വലിയ പരാജയമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. അതിന്റെ പഴി പ്രതിപക്ഷ എംഎല്‍എയുടെ തലയിലല്ല ഇടേണ്ടത്.’

പിന്നാലെ അന്‍വറിന്റെ മറുപടിയും വെല്ലുവിളിയും നിറഞ്ഞ കുറിപ്പ് എത്തി,

ശ്രീ.വി.ടി. ബല്‍റാം,
എത്ര മനോഹരമായാണ് താങ്കള്‍ അസത്യപ്രചരണം നടത്തുന്നത്.ഭവനരഹിതരായ ആ 23 കുടുംബങ്ങളും താമസിക്കുന്നത് തൃത്താല പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലാണ്.വെള്ളിയാംകല്ല്,അഥവാ ഹൈസ്‌കൂള്‍ വാര്‍ഡ് എന്നറിയപ്പെടുന്ന ഈ പ്രദേശത്തെ മെമ്പര്‍ മുസ്ലീം ലീഗിന്റെ ശ്രീമതി പ്രിയയാണ്.ഞാനാണെങ്കില്‍,അവരെയേ കുറ്റം പറയൂ.ഇത്രയും സേവനസന്നദ്ധനായ അങ്ങയുടെ ശ്രദ്ധയില്‍ ഈ വിവരം അവര്‍ ഇത് വരെ എത്തിച്ചില്ല എങ്കില്‍ അവരുടെ ഭാഗത്താണല്ലോ തെറ്റ്. ഒരു വാര്‍ഡ് മെമ്പര്‍ വിചാരിച്ചാല്‍ 23 കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിപ്പിക്കാന്‍ കഴിയില്ല.എന്നാല്‍,ഒരു എം.എല്‍.എയ്ക്ക് അത് കഴിയും.കുറഞ്ഞ പക്ഷം ഇന്ന് വരെ ഈ വിഷയത്തില്‍ ഒരു സബ്മിഷന്‍ എങ്കിലും അങ്ങ് സഭയില്‍ ഉന്നയിച്ചിട്ടുണ്ടോ?വാര്‍ഡ് മെമ്പറിന് ഇവരുടെ അവസ്ഥ സഭയില്‍ അറിയിക്കാന്‍ കഴിയില്ല എന്ന് അങ്ങേയ്ക്കും അറിവുള്ളതാണല്ലോ. താങ്കള്‍,താങ്കളുടെ അറിവിന്റെ ഭണ്ഡാരം അഴിച്ചിട്ട് വിശദീകരിച്ചത് പോലെ,അവിടുത്തെ ഉപഭോക്താക്കളെ കണ്ടെത്തേണ്ടത് കുടുംബശ്രീ വഴി സര്‍വ്വേ നടത്തി ഗ്രാമസഭയില്‍ അംഗീകരിച്ചാണല്ലോ.സംസ്ഥാന സര്‍ക്കാരിനു ഇതില്‍ റോളില്ല.ആയതിനാല്‍,അടിയന്തരമായി,സ്വന്തം മുന്നണിയിലെ വാര്‍ഡ് മെമ്പറെ ബന്ധപ്പെട്ട്,ആ പാവങ്ങള്‍ക്ക് സഹായം എത്തിക്കാന്‍ ശ്രമിക്കണം.അത് ഞങ്ങളുടെ വാര്‍ഡല്ല,നിങ്ങളുടെ വാര്‍ഡാണെന്ന് പറഞ്ഞ് ഒഴിയുകയല്ല ഒരു ജനപ്രതിനിധിയുടെ ഉത്തരവാദിത്വം. അങ്ങയെ പോലെ കാര്യ ഗൗരവമുള്ള ആളുകള്‍ ഇത്തരത്തില്‍ പെരുമാറരുത്.ഇനിയും സമയമുണ്ട്. എന്റെ പരിമിതമായ അറിവ് വച്ച് അങ്ങയുടെ മണ്ഡലത്തിലെ ഒരു പ്രദേശം ഏത് വാര്‍ഡാണെന്ന നിസ്സാരമായ കാര്യം അങ്ങയെ ബോധിപ്പിക്കേണ്ടി വന്നതില്‍,അങ്ങ് ക്ഷമിക്കണം.
കക്കാടം പൊയില്‍ കയ്യേറ്റം നടത്തിയെന്ന് ബല്‍റാമിന്റെ ആരോപണത്തിനോട് ‘അവിടെ എന്ത് കയ്യേറ്റമാണ് നടന്നതെന്ന് തെളിയിക്കാന്‍ ബല്‍റാമിനെ ക്ഷണിക്കുന്നുവെന്നാ’ണ് അന്‍വര്‍ പ്രതികരിച്ചത്.

Tags: Keralapoliticspv anvarVT Balram

Related Posts

കോഴിക്കോട് വീണ്ടും തെരുവുനായയുടെ ആക്രമണം; അങ്കണവാടിയില്‍ നിന്നും മടങ്ങിയ മൂന്നുവയസുകാരനും അമ്മയ്ക്കും കടിയേറ്റു
Kerala News

കോഴിക്കോട് വീണ്ടും തെരുവുനായയുടെ ആക്രമണം; അങ്കണവാടിയില്‍ നിന്നും മടങ്ങിയ മൂന്നുവയസുകാരനും അമ്മയ്ക്കും കടിയേറ്റു

January 26, 2023
3
അശ്ലീല സന്ദേശം അയച്ചെന്ന് ആരോപണം, വനിതാപോലീസുകാരി സ്‌റ്റേഷന് അകത്തുവെച്ച് എസ്‌ഐയെ പരസ്യമായി മർദ്ദിച്ചു
Kerala News

അമ്മയുടെ ചികിത്സയ്ക്കിടെ 12 വയസുകാരനെ പാലക്കാട് നിന്നും കാണാതായി;15 വര്‍ഷത്തിന് ശേഷം കോഴിക്കോട് നിന്നും കണ്ടെത്തി

January 26, 2023
3
വഴിയില്‍ നിന്നും കളഞ്ഞുകിട്ടിയത് പണവും എടിഎം കാര്‍ഡും; മനസിളകിയില്ല, നേരെ പോലീസില്‍ ഏല്‍പ്പിച്ച് മാതൃകയായി ഈ മൂവര്‍ വിദ്യാര്‍ത്ഥി സംഘം
Kerala News

വഴിയില്‍ നിന്നും കളഞ്ഞുകിട്ടിയത് പണവും എടിഎം കാര്‍ഡും; മനസിളകിയില്ല, നേരെ പോലീസില്‍ ഏല്‍പ്പിച്ച് മാതൃകയായി ഈ മൂവര്‍ വിദ്യാര്‍ത്ഥി സംഘം

January 25, 2023
5
കാക്കിക്കുള്ളിലെ കലാകാരന്‍ സിബി തോമസ് ഇനി ഡിവൈഎസ്പി; സ്ഥാനക്കയറ്റം!
Kerala News

കാക്കിക്കുള്ളിലെ കലാകാരന്‍ സിബി തോമസ് ഇനി ഡിവൈഎസ്പി; സ്ഥാനക്കയറ്റം!

January 25, 2023
2
ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കൈക്കൂലി? അഡ്വ. സൈബി ജോസ് വാങ്ങിയത് ലക്ഷങ്ങള്‍; പീഡനക്കേസ് പ്രതിയായ സിനിമാ നിര്‍മാതാവ് നല്‍കിയത് 25 ലക്ഷം
Kerala News

ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കൈക്കൂലി? അഡ്വ. സൈബി ജോസ് വാങ്ങിയത് ലക്ഷങ്ങള്‍; പീഡനക്കേസ് പ്രതിയായ സിനിമാ നിര്‍മാതാവ് നല്‍കിയത് 25 ലക്ഷം

January 25, 2023
14
വീട്ടിലേക്ക് പുസ്തകമെടുക്കാന്‍ തിരികെ പോയ പെണ്‍കുട്ടി തീപ്പൊള്ളലേറ്റ് കത്തിക്കരിഞ്ഞ നിലയില്‍; സംഭവം കോഴിക്കോട്
Kerala News

വീട്ടിലേക്ക് പുസ്തകമെടുക്കാന്‍ തിരികെ പോയ പെണ്‍കുട്ടി തീപ്പൊള്ളലേറ്റ് കത്തിക്കരിഞ്ഞ നിലയില്‍; സംഭവം കോഴിക്കോട്

January 24, 2023
70
Load More
Next Post
സ്വര്‍ണ്ണവില കുറഞ്ഞു

സ്വര്‍ണ്ണവില കുറഞ്ഞു

വണ്ടി ഓടിക്കുന്നതിനിടെ ഹൃദയാഘാതം വന്ന് അച്ഛന്‍ മരിച്ചു; വണ്ടിയുടെ വളയം ഏറ്റുവാങ്ങി അഞ്ചാംക്ലാസ്സുകാരന്‍, ഒഴിവായത് വന്‍ ദുരന്തം

വണ്ടി ഓടിക്കുന്നതിനിടെ ഹൃദയാഘാതം വന്ന് അച്ഛന്‍ മരിച്ചു; വണ്ടിയുടെ വളയം ഏറ്റുവാങ്ങി അഞ്ചാംക്ലാസ്സുകാരന്‍, ഒഴിവായത് വന്‍ ദുരന്തം

വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കണം; ആവശ്യവുമായി ബാലാവകാശ കമ്മീഷന്‍

വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കണം; ആവശ്യവുമായി ബാലാവകാശ കമ്മീഷന്‍

Discussion about this post

RECOMMENDED NEWS

death| bignewslive

ഇന്ന് വില്പ്പനക്കുള്ള പൂക്കള്‍ വരെ ഇറക്കി വെച്ചു, 38കാരനായ പൂക്കച്ചവടക്കാരന്‍ ജീവനൊടുക്കിയ നിലയില്‍, മരണവാര്‍ത്ത കേട്ട് നടുങ്ങി സമീപവാസികള്‍

2 days ago
337
Police Officer | Bignewslive

ആശുപത്രി ശൗചാലയത്തിന്റെ വെന്റിലേറ്ററിലൂടെ സ്ത്രീയുടെ ഫോട്ടോയെടുത്തു; പോലീസുകാരൻ പ്രിനു അറസ്റ്റിൽ

21 hours ago
114
death| bignewlsive

ഉപദ്രവിക്കില്ലെന്ന് ഉറപ്പ് നല്‍കി പാമ്പാട്ടി, പാമ്പിനെ കഴുത്തിലിട്ട സെല്‍ഫി എടുക്കുന്നതിനിടെ കടിയേറ്റ് 37കാരന് ദാരുണാന്ത്യം

15 hours ago
102
തിരിച്ചത് കല്യാണ വീട്ടിലേക്ക്;ജോലി സ്ഥലത്തേക്ക് പോകാന്‍ ബസ് കാത്തുനിന്ന കൂട്ടുകാരനെയും വലിച്ച് കയറ്റി ആ അഞ്ചുപേര്‍ യാത്രയായത് കൂട്ടമരണത്തിലേക്ക്

തിരിച്ചത് കല്യാണ വീട്ടിലേക്ക്;ജോലി സ്ഥലത്തേക്ക് പോകാന്‍ ബസ് കാത്തുനിന്ന കൂട്ടുകാരനെയും വലിച്ച് കയറ്റി ആ അഞ്ചുപേര്‍ യാത്രയായത് കൂട്ടമരണത്തിലേക്ക്

3 days ago
121

BROWSE BY TOPICS

accident arrest big news malayalam bjp congress corona corona virus covid covid-19 covid19 cricket Crime death delhi election Entertainment facebook post India Karnataka Kerala kerala police K Surendran lock down Maharashtra malayalam latest news malayalam live news malayalam movie malayalam news malayalam news today movie murder news malayalam online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi sabarimala social media sports UAE world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version