ചികിത്സപിഴവ് മൂലം വലതുകൈ മുറിച്ചു മാറ്റി, 9 വയസുകാരിക്ക് കൃത്രിമ കൈ വച്ച് നൽകാനുള്ള ചെലവ് ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ്

പാലക്കാട്: ചികിത്സപിഴവ് മൂലം വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന 9 വയസുകാരിയ്ക്ക് സഹായവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഏത് ആശുപത്രിയില്‍ ആണെങ്കിലും കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ട ഇടപടെല്‍ നടത്താമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.

പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സയിലെ പിഴവ് കാരണമാണ് 9 വയസുകാരി വിനോദിനിക്ക് കൈ നഷ്ടമായത്.കുട്ടിയ്ക്ക് കൃത്രിമ കൈ വച്ച് നല്‍കുന്നതിനുള്ള ചെലവ് പൂര്‍ണമായും ഏറ്റെടുക്കുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ വാഗ്ദാനം.

ചികിത്സാപിഴവ് മൂലം വലതുകൈ നഷ്ടപ്പെട്ട വിനോദിനി പുതുവര്‍ഷത്തിലും സ്‌കൂളില്‍ പോകാനാവാതെ വീട്ടില്‍ തന്നെ കഴിയുകയാണെന്ന മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇടപെടല്‍.

ഇക്കാര്യം കുടുംബത്തെ ഫോണില്‍ വിളിച്ച് പ്രതിപക്ഷ നേതാവ് അറിയിച്ചതായി കുട്ടിയുടെ മാതാവ് പറഞ്ഞു.
ചികിത്സയുമായി മുന്നോട്ട് പോകാന്‍ ആത്മവിശ്വാസം നല്‍കുന്നതാണ് വി ഡി സതീശന്റെ ഇടപെടല്‍ എന്നും കുടുംബം വ്യക്തമാക്കി.

Exit mobile version