തിരുവനന്തപുരം: കേരളം കനത്ത നിപ ജാഗ്രതയിൽ. നിലവിൽ രോഗം സ്ഥിരീകരിച്ച പാലക്കാടും മലപ്പുറത്തുമുള്ള രണ്ട് പേരും തമ്മിൽ ബന്ധമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
അതിനാൽ രണ്ട് രോഗികളെയും ഇൻഡകസ് രോഗികളായി കണക്കാക്കിയാകും പ്രതിരോധപ്രവർത്തനങ്ങൾ. സംസ്ഥാനത്ത് ജാഗ്രത നടപടികൾ കർശമാക്കിയിരിക്കുകയാണ്.
ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ രാവിലെ ഉന്നതതല യോഗം ചേർന്നു. കണ്ടെയ്മെന്റ് സോണുകളിൽ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത വേണമെന്നാണ് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.
മലപ്പുറത്ത് മരിച്ച 18കാരിക്ക് നിപയാണെന്ന് ഇന്നലെ രാത്രിയാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമാണ് മൂന്ന് ജില്ലകളിലായി 345 പേരുള്ള സമ്പർക്കപ്പട്ടിക പുറത്തിറക്കിയത്.
ഇന്ന് വൈകീട്ട് വീണ്ടും ഉന്നതതലയോഗം ചേരും. ഇതിന് ശേഷം വിപുലമായ സമ്പർക്കപ്പട്ടിക പുറത്തിറക്കും.
Discussion about this post