തിരുവനന്തപുരം: ഭർത്താവിൻ്റെ അമ്മയ്ക്കൊപ്പം ഉറങ്ങാൻ കിടന്ന ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ
പാറശാലയിലാണ് സംഭവം.
കൊറ്റാമം ശിവശ്രീയില്‍ സൗമ്യ ആണു മരിച്ചത്. 31 വയസ്സായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സൗമ്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭര്‍ത്താവ് അനൂപിന്റെ അമ്മ ചികില്‍സയിലായതിനാല്‍ അവര്‍ക്കൊപ്പമാണ് വ്യാഴാഴ്ച രാത്രി സൗമ്യ ഉറങ്ങാന്‍ കിടന്നത്. തുടർന്ന് രാത്രി ഒരു മണിയോടെ സൗമ്യയെ കാണാതായി.
തുടര്‍ന്ന് ഭര്‍തൃമാതാവ് അടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന അനൂപിനെ ഫോണില്‍ വിളിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് സൗമ്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴുത്തിലും കയ്യിലും മുറിവേറ്റ നിലയിലായിരുന്നു. ല്‍ സൗമ്യയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ഇവിടെ വച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഇവര്‍ മാനസിക സമ്മര്‍ദത്തിനു മരുന്നു കഴിച്ചിരുന്നെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു. പഠനം പൂര്‍ത്തിയായെങ്കിലും ജോലി ലഭിക്കാത്തതിലും കുട്ടികള്‍ ഇല്ലാത്തതിലും സൗമ്യ മാനസികപ്രയാസമനുഭവിച്ചിരുന്നതായി ബന്ധുകള്‍ പറഞ്ഞു. ഭര്‍ത്താവ് അനൂപ് ടെക്നോ പാര്‍ക്ക് ജീവനക്കാരനാണ്.
Discussion about this post