ഹോട്ടല്‍ ഉടമയെ വെട്ടിനുറുക്കി ബാഗുകളിലാക്കിയ സംഭവം; പ്രതികളായ ഷിബിലിന് പ്രായം 22, ഫര്‍ഹാനക്ക് 18

മലപ്പുറം: ഹോട്ടല്‍ഉടമയുടെ കൊലപാതക വാര്‍ത്ത കേരളക്കരയെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ വച്ച് തന്റെ സ്വന്തം ഹോട്ടലിലെ രണ്ട് ജീവനക്കാരാണ് തിരൂര്‍ സ്വദേശിയായ വ്യാപാരി സിദ്ദീഖിനെ കൊലപ്പെടുത്തിയത്.

സംഭവത്തില്‍ ഷിബിലി പെണ്‍സുഹൃത്തായ ഫര്‍ഹാന എന്നിവര്‍ പിടിയിലായി. അതേസമയം, വെറും 22-ും 18-ും വയസുള്ള യുവതീ യുവാക്കള്‍ നടത്തിയതാണോ ഈ കൊലപാതകമെന്നും വെറും ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടതിന്റെ പേരിലാണോ ഈ അരുംകൊല തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം കിട്ടേണ്ടിയിരിക്കുന്നു.

also read: കുതിച്ചെത്തിയ ടിപ്പര്‍ലോറിയിടിച്ചു, എ ഐ കാമറ സ്ഥാപിച്ചിരുന്ന പോസ്റ്റ് ഒടിഞ്ഞ് വീണു

കേസില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കൊല്ലപ്പെട്ട സിദ്ദിഖ് ഈ മാസം 18 നായിരുന്നു തിരൂരിലെ വീട്ടില്‍ നിന്നും കോഴിക്കോട്ടെ ഹോട്ടലിലേക്ക് പോയത്. പലപ്പോഴും ഒന്നും രണ്ടും ആഴ്ച കഴിഞ്ഞ് തിരിച്ചെത്താറാണ് പതിവ്, അതുകൊണ്ട് ആരും ആദ്യം കാര്യമായി അന്വേഷിച്ചില്ല.

also read: പ്രണയം തകര്‍ന്നതിന്റെ പ്രതികാരം; യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല വിഡിയോകളാക്കി പ്രചരിപ്പിച്ചു, യുവാവ് പിടിയില്‍

എന്നാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയത് കാരണം മകന്‍ ബുധനാഴ്ച്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു. കസ്റ്റഡിയിലുള്ള പ്രതികളില്‍ നിന്നാണ് മൃതദേഹം ഉപേക്ഷിച്ചതടമടക്കമുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ അട്ടപ്പാടി ഒമ്പതാം വളവിലാണ്, സിദ്ദിഖിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

Exit mobile version