സിദ്ധിഖിന്റേത് ആരോടും ദേഷ്യപ്പെടാത്ത സൗമ്യമായ പെരുമാറ്റം, ഷിബിലിയുടേത് മോശം സ്വഭാവവും സ്ഥിരം മദ്യപാനിയും, ഹോട്ടല്‍ ഉടമയുടെ കൊലപാതകം ഇനിയും വിശ്വസിക്കാനാവാതെ ജീവനക്കാര്‍

കോഴിക്കോട്: വ്യവസായിയെ വെട്ടിനുറുക്കി ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. ഹോട്ടല്‍ ഉടമ സിദ്ധിഖാണ് മരിച്ചത്. എല്ലാവരോടും സൗമ്യനായി പെരുമാറുന്ന വ്യക്തിത്വമായിരുന്നു സിദ്ദിഖിന്റെത്. അതുകൊണ്ടുതന്നെ കൊലപാതകം ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല.

സിദ്ധിഖ് കൊല്ലപ്പെട്ടത് അറിയാതെ ഇന്നലെ രാത്രി 12 മണി വരെ ഹോട്ടല്‍ തുറന്നിരുന്നുവെന്ന് ജീവനക്കാര്‍ പറയുന്നു. ഷിബിലിയെ ഹോട്ടലിലേക്ക് കൊണ്ടുവന്ന സിദ്ദിഖിന്റെ സുഹൃത്ത് ആരെന്നറിയില്ലെന്നും ഷിബിലിയുടേത് മോശം സ്വഭാവം ആയിരുന്നുവെന്നും സ്ഥിരം മദ്യപാനിയായിരുന്നുവെന്നും കൂടെ ജോലി ചെയ്യുന്ന യൂസുഫ് പറഞ്ഞു.

also read: വെള്ളമെന്നു കരുതി, മദ്യത്തില്‍ ചേര്‍ത്ത് കുടിച്ചത് കോഴിഫാം വൃത്തിയാക്കാന്‍ സൂക്ഷിച്ച ഫോര്‍മാലിന്‍, 36കാരന് ദാരുണാന്ത്യം, ഒരാള്‍ ചികിത്സയില്‍

ഈ മാസം 18നാണ് ഷിബിലിയെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടത്. സിദ്ദിഖ് അവസാനമായി കടയില്‍ വന്നത് അന്നായിരുന്നു. വ്യാഴാഴ്ച ആദ്യം ഷിബിലിയാണ് ഹോട്ടലില്‍ നിന്ന് ഇറങ്ങിയത്. ഒരു മണിക്കൂറിന് ശേഷം സിദ്ദിഖും ഹോട്ടലില്‍ നിന്ന് ഇറങ്ങിയെന്നും ജീവനക്കാര്‍ പറഞ്ഞു.

also read: സൂപ്പര്‍സ്റ്റാറിന്റെ വിനയയും ലാളിത്യവും അത്ഭുതപ്പെടുത്തുന്നു: സഹറൈഡര്‍ക്ക് ബിഎംഡബ്ല്യു ബൈക്ക് സമ്മാനിച്ച് നടന്‍ അജിത്

അതേസമയം കൊലപാതകത്തില്‍ മൂന്നു പേര്‍ പൊലീസ് കസ്റ്റഡിയിലായി. സംഭവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരായ ഷിബിലി, ഷിബിലിയുടെ സുഹൃത്ത് ഫര്‍ഹാന, ചിക്കു എന്ന ആഷിക്ക് എന്നിവരാണ് പിടിയിലായത്.

Exit mobile version