കൈയ്യില്‍ കാശില്ല, ലോട്ടറി വാങ്ങണമെന്ന് അഭ്യര്‍ത്ഥിച്ച ലോട്ടറിവില്‍പ്പനക്കാരിയില്‍ നിന്നും ടിക്കറ്റ് കടം വാങ്ങി, ചുമട്ട് തൊഴിലാളിക്ക് ഒന്നാംസമ്മാനം

തിരുവനന്തപുരം: കൈയ്യില്‍ കാശില്ലാത്തതിനെ തുടര്‍ന്ന് കടം വാങ്ങിയ ലോട്ടറി ടിക്കറ്റിന് ചുമട്ട് തൊഴിലാളിക്ക് ഒന്നാം സമ്മാനം. കഴക്കൂട്ടം ആറ്റിന്‍കുഴി തൈകുറുമ്പില്‍ ബാബുലാലിനെയാണ് (55) ഭാഗ്യ ദേവത കടാക്ഷിച്ചത്.

സംസ്ഥാന സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയാണ് ബാബുലാലിന് സ്വന്തമായത്. സി ഐ ടി യു ആറ്റിന്‍കുഴി യൂണിയന്‍ അംഗമാണ് ബാബുലാല്‍.

കഴിഞ്ഞ ദിവസം രാവിലെ യൂണിയന്‍ ഓഫീസിലെത്തിയ കഠിനംകുളം സ്വദേശിയായ ലോട്ടറി വില്പനക്കാരി ബാബുലാലിനോട് ടിക്കറ്റ് എടുക്കാന്‍ അഭ്യര്‍ത്ഥിച്ചു. ഇന്ന് വളരെ കുറച്ച് ടിക്കറ്റ് മാത്രമേ വിറ്റുള്ളൂവെന്നും ഒരു ടിക്കറ്റ് എടുത്ത് സഹായിക്കണമെന്നും അപേക്ഷിച്ചു.

also read: ആത്മീയ പാതയില്‍ സാനിയ മിര്‍സ: മക്കയിലെത്തി ഉംറ നിര്‍വഹിച്ചു

എന്നാല്‍ തന്റെ കൈയില്‍ ഇപ്പോള്‍ കാശില്ലെന്ന് ബാബുലാല്‍ പറഞ്ഞു. അപ്പോള്‍ പൈസ പിന്നെ വാങ്ങിക്കൊള്ളാമെന്നു പറഞ്ഞ് രണ്ട് ടിക്കറ്റ് ബാബുലാലിനെ ഏല്‍പ്പിക്കുകയായിരുന്നു. ഈ ടിക്കറ്റില്‍ ഒരു ടിക്കറ്റിനാണ് ഒന്നാംസമ്മാനം ലഭിച്ചത്.സമ്മാനാര്‍ഹമായ SE 989926 എന്ന നമ്പറിലുള്ള ടിക്കറ്റ് കനറാ ബാങ്ക് കഴക്കൂട്ടം ശാഖയില്‍ ഏല്പിച്ചു.

also read: ശരീരം നന്നാക്കാന്‍ ജിമ്മിലെത്തി, യുവാവിന് ട്രെയിനര്‍ നല്‍കിയത് കുതിരയ്ക്ക് നല്‍കുന്ന മരുന്നുകള്‍, ബാധിച്ചത് പലവിധ രോഗങ്ങള്‍, പരാതി

നിര്‍ദ്ധന കുടുംബത്തില്‍പ്പെട്ട ബാബുലാല്‍ ചെറുപ്പത്തിലേ ചുമടെടുത്താണ് കുടുംബം പോറ്റുന്നത്. ഭാര്യ ശോഭന വീട്ടുജോലിക്കും പോകുന്നുണ്ട്. അരുണ്‍, അജയലാല്‍ എന്നിവരാണ് മക്കള്‍. കൂട്ടുകുടുംബമാണ് ബാബുവിന്റേത്.

Exit mobile version