കല്യാണം വിളിക്കാത്തതിന്റെ ദേഷ്യത്തില്‍ വീടിന് കല്ലെറിഞ്ഞു, 36കാരനെ വെട്ടിക്കൊന്ന ശേഷം കീഴടങ്ങി പ്രതികള്‍

കോട്ടയം: കോട്ടയത്ത് യുവാവ് വെട്ടേറ്റ് മരിച്ച നിലയില്‍. കറുകച്ചാല്‍ ഉമ്പിടി സ്വദേശി കുറ്റിയാനിക്കല്‍ ബിനു ആണ് കൊല്ലപ്പെട്ടത്. മുപ്പത്തിയാറ് വയസ്സായിരുന്നു. സംഭവത്തില്‍ പ്രതികള്‍ പോലീസില്‍ കീഴടങ്ങി.

വിഷ്ണു, സെബാസ്റ്റ്യന്‍ എന്നിവരാണ് കറുകച്ചാല്‍ പൊലീസില്‍ കീഴടങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി ഒന്‍പതു മണിയോടെയാണ് ശരീരമാസകലം വെട്ടേറ്റ ബിനുവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

also read: കന്യാസ്ത്രീയാകാന്‍ പഠിക്കുന്ന യുവതി കോണ്‍വെന്റില്‍ തൂങ്ങി മരിച്ച നിലയില്‍

ചികിത്സയില്‍ കഴിയവെ പുലര്‍ച്ചെ മരിച്ചു. കല്യാണം വിളിക്കാത്തതിന്റെ ദേഷ്യത്തില്‍ ബിനു പ്രതി സെബാസ്റ്റ്യന്റെ വീടിനു നേരെ കഴിഞ്ഞ ദിവസം കല്ലെറിഞ്ഞിരുന്നു.

also read: ഉദ്യോഗസ്ഥ പീഡനം മൂലം സർക്കാർ ജോലി രാജിവെയ്ക്കുന്നെന്ന് ദമ്പതികൾ; താറടിച്ച് കാണിക്കാനുള്ള ശ്രമമെന്ന് കെടി ജലീൽ എംഎൽഎ

ഇതില്‍ ക്ഷ്ുഭിതനായ സെബാസ്റ്റിയന്‍ ബിനുവുമായി വൈരാഗ്യം ഉണ്ടായിരുന്ന വിഷ്ണുവിനോടൊപ്പം ചേര്‍ന്ന് കൊല നടത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

Exit mobile version