മുറിയില്‍ ജീവനറ്റ നിലയില്‍ അമ്മ, വീടിന്റെ പുറകിലൂടെ അച്ഛന്‍ ഓടിപ്പോകുന്നത് കണ്ടതായി മകന്‍, യുവതിയുടെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം: യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്താണ് സംഭവം. കരിമ്പള്ളിക്കരയില്‍ പ്രിന്‍സിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അന്തോണി ദാസാണ് കീഴടങ്ങിയത്.

കഴിഞ്ഞ ദിവസമാണ് പ്രിന്‍സിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രിന്‍സിക്കും അന്തോണിക്കും ഇടയില്‍ തര്‍ക്കം പതിവായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. അതിനാല്‍ പ്രിന്‍സി മക്കളുമായി സഹോദരിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

also read: ‘കൊടുക്കുന്ന കാശിന് കടക്കാരനായി ജീവിക്കും’ കടക്കാരനായി അഭിനയിക്കുന്നുവെന്ന ട്രോളുകൾക്ക് സൈജു കുറുപ്പിന്റെ മറുപടി

സംഭവ ദിവസം അന്തോണി ഭാര്യയേയും മക്കളേയും തങ്ങളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നിരുന്നു. വീട്ടിലെത്തിയ ഉടന്‍ അന്തോണി കുട്ടികളെ കളിക്കാന്‍ പുറത്തേക്ക് പറഞ്ഞു വിടുകയും ചെയ്തു. കളികഴിഞ്ഞ് വീട്ടിലെത്തിയ മകന്‍ അകത്തെ മുറിയില്‍ ജീവനില്ലാതെ കിടക്കുന്ന അമ്മയെയാണ് കണ്ടത്.

also read: ഫേസ്ബുക്ക് വഴി പരിചയപ്പെട്ടു; വിവാഹ വാഗ്ദാനം നല്‍കി വിധവയെ പീഡിപ്പിച്ചു, പണം തട്ടിയെടുത്തു; യുവാവ് അറസ്റ്റില്‍

തുടര്‍ന്ന് വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഓടിയെത്തിയ ബന്ധുക്കളാണ് പ്രിന്‍സിയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

വീട്ടില് നിന്ന് അച്ഛന്‍ ഇറങ്ങിപ്പോകുന്നതായി കണ്ടുവെന്ന് മകന്‍ പൊലീസിനോട് പറഞ്ഞിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരവെയാണ് അന്തോണി ദാസ് കീഴടങ്ങിയിരിക്കുന്നത്.

Exit mobile version