നിരന്തരം പ്രാർത്ഥന; കടുത്ത എതിർപ്പ്, മുഖംമൂടി ധരിച്ച് മതിൽ ചാടിക്കടന്ന് പാസ്റ്ററെയും കുടുംബത്തെയും ആക്രമിച്ചു! ഒടുവിൽ 3 പേർക്കും പിടിവീണു

ഓച്ചിറ: വവ്വാക്കാവിനുസമീപം പെന്തക്കോസ്ത് സഭയുടെ പ്രാർഥന നടത്തുകയായിരുന്ന പാസ്റ്ററെ ആക്രമിച്ച സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. കടത്തൂർ പുല്ലംപ്ലാവിൽ കിഴക്കതിൽ അക്ഷയനാഥ് (23), കടത്തൂർ ഹരിഭവനത്തിൽ ഹരിപ്രസാദ് (35), കടത്തൂർ ദേവിവിലാസത്തിൽ നന്ദു (22) എന്നിവരാണ് പിടിയിലായത്. ജനുവരി 15-നാണ് കേസിനാസ്പദമായ സംഭവം.

കുട്ടികൾ നോക്കിനിൽക്കെ ആയയുടെ കരണത്തടിച്ച് അധ്യാപിക; ബിജിയും ശാന്തമ്മയുടെയും തർക്കം ഇത് പതിവ്, ജോലി നഷ്ടപ്പെട്ടേയ്ക്കും

കരുനാഗപ്പള്ളി വവ്വാക്കാവിനു പടിഞ്ഞാറുവശത്തെ പൈങ്കിളി കാഷ്യൂ ഫാക്ടറിയുടെ വളപ്പിനുള്ളിലെ കെട്ടിടത്തിൽ ഒരുമാസമായി പാസ്റ്റർ റെജി പാപ്പച്ചന്റെ നേതൃത്വത്തിൽ പെന്തക്കോസ്ത് സഭയുടെ പ്രാർഥന നടത്തി വരികയായിരുന്നു. ഇതിൽ പ്രതികൾക്ക് കടുത്ത എതിർപ്പുമുണ്ടായിരുന്നു. എന്നാൽ, പൈങ്കിളി കാഷ്യൂ ഉടമ ജയചന്ദ്രന്റെ പ്രത്യേക താത്പര്യപ്രകാരമാണ് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രാർഥന നടത്തിയതും.

ശേഷം, പ്രതികൾ മതിൽ ചാടിക്കടന്ന് ഫാക്ടറിക്കുള്ളിൽ കയറി പാസ്റ്ററെയും കുടുംബത്തെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അക്രമത്തിലും ഗൂഢാലോചനയിലും പങ്കെടുത്ത മുഴുവൻപേരെയും തിരിച്ചറിഞ്ഞതായി പോലീസ് പറയുന്നു. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.

Exit mobile version