കാർ തട്ടിയാണ് സ്‌കൂട്ടർ യാത്രക്കാരി ബസിനടിയിലേയ്ക്ക് വീണത്; ശേഷം നിർത്താതെ പോയി, ഫാത്തിമയുടെ മരണത്തിൽ ദൃക്‌സാക്ഷികളുടെ മൊഴി

കോഴിക്കോട്: പൊറ്റമ്മലിൽ വ്യാഴാഴ്ച സ്‌കൂട്ടർ യാത്രക്കാരിയുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കാർ കൂടി ഉൾപ്പെട്ടതായി ദൃക്‌സാക്ഷികളുടെ മൊഴി. വെള്ളിമാടുകുന്ന് മേരിക്കുന്ന് പറക്കുളം ഫാത്തിമ സുൽഫത്താണ് കഴിഞ്ഞ ദിവസം അപകടത്തിൽ മരിച്ചത്.

ഒരു മനുഷ്യനോട് ഇത്ര വലിയ അനീതി ചെയ്യാന്‍ പാടുണ്ടോ? മഅദനിയെ കണ്ട് കണ്ണുനിറഞ്ഞെന്ന് കെടി ജലീല്‍

യുവതി സഞ്ചരിച്ച സ്‌കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നുവെന്നും, ശേഷമാണ് നിയന്ത്രണം വിട്ട് ബസിനടിയിലേയ്ക്ക് വീണതെന്നുമാണ് നൽകിയിരിക്കുന്ന മൊഴി. ഇടിച്ച കാർ നിർത്താതെ പോകുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു. പൊറ്റമ്മൽ ഭാഗത്ത് പതിവായി ഗതാഗതക്കുരുക്കുണ്ട്. അതിനിടെയാണ് വാഹനങ്ങൾ കടന്നുപോയത്. അതിനാൽ അമിത വേഗത്തിന് സാധ്യതയില്ലെന്നാണ് അധികൃതരുടെ നിഗമനം.

സമീപത്തെ കടകളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കും. ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മോട്ടോർ വാഹനവകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തും. ദൃക്‌സാക്ഷികൾ പറഞ്ഞതുപ്രകാരം കാർ കണ്ടെത്താനുള്ള ശ്രമം നടത്തി വരികയാണ്.

Exit mobile version