ഒഡീഷ: ഒഡീഷയില്‍ വനിതാ ക്രിക്കറ്റ് താരത്തെ കാട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാജശ്രീ സ്വെയിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടക് നഗരത്തിന് സമീപമുള്ള നിബിഡ വനത്തിലെ മരത്തില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് മാതാപിതാക്കള്‍ രംഗത്തെത്തി.
ജനുവരി 11 മുതല്‍ രാജശ്രീയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് പരിശീലകന് നല്കിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്. രാജശ്രീയുടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നു. കണ്ണുകള്‍ക്ക് പരുക്കേറ്റിട്ടുണ്ടായിരുന്നതായും കുടുംബം പറഞ്ഞു.
also read: ഒരുക്കങ്ങൾ തകൃതി; വിവാഹ തലേന്ന് വധു കുഴഞ്ഞു വീണ് മരിച്ചു, സന്തോഷം തീരാനോവായത് നിമിഷ നേരംകൊണ്ട്
രാജശ്രീയുടെ സ്കൂട്ടര്‍ വനത്തിന് സമീപത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. അതേസമയം, പുതുച്ചേരിയില്‍ നടക്കാനിരിക്കുന്ന ദേശീയതല ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ടീമിനെ തെരഞ്ഞെടുക്കാനുള്ള ഒഡീഷ ക്രിക്കറ്റ് അസോസിയേഷന് ബജ്രകബതിയില്‍ സംഘടിപ്പിച്ച പരിശീലന ക്യാമ്പില്‍ രാജശ്രീ ഉള്‍പ്പെടെ 25 ഓളം വനിതാ ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുത്തതായി കുടുംബാംഗങ്ങള്‍ പറഞ്ഞു.
പരിശീലനത്തിനായി ഇവര്‍ പ്രദേശത്തെ ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. സംസ്ഥാന വനിതാ ക്രിക്കറ്റ് ടീമിനെ ജനുവരി 10ന് പ്രഖ്യാപിച്ചെങ്കിലും അന്തിമ പട്ടികയില്‍ സ്വെയിന്റെ പേരുണ്ടായിരുന്നില്ല.താരങ്ങള്‍ പരിശീലനത്തിനായി താംഗി ഏരിയയിലെ ക്രിക്കറ്റ് മൈതാനത്തേക്ക് പോയ ദിവസം സ്വെയിന്‍ പിതാവിനെ കാണാനായി പുരിയില്‍ പോവുകയാണെന്ന് പരിശീലകനെ അറിയിച്ചിരുന്നതായി പൊലീസ് പറഞ്ഞു. അസ്വഭാവിക മരണത്തിന് ഗുരുദിജാട്ടിയ പൊലീസ് കേസെടുത്തു.
Discussion about this post