കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ 18 വയസ്സ് തികയാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തിൽ രക്ഷിതാക്കൾക്കും വരനുമെതിരെ മെഡി. കോളജ് പോലീസ് കേസെടുത്തു. വിവാഹത്തിന് കാർമികത്വം വഹിച്ചവരെയും പ്രതി ചേർത്തിട്ടുണ്ട്.
ശിശുസംരക്ഷണ സമിതി ഓഫിസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കോഴിക്കോട് കുറ്റിക്കാട്ടൂർ, കണ്ണൂർ പെരിങ്ങത്തൂർ സ്വദേശികളായ വീട്ടുകാർക്കെതിരെയാണു കേസ്. പെൺകുട്ടിക്ക് അടുത്ത ഏപ്രിലിൽ മാത്രമെ 18 വയസ്സ് തികയൂ. സംഭവത്തിൽ ശക്തമായ നിയമനടപടി ഉണ്ടാകുമെന്നു ജില്ലാ ശിശു വികസന ഓഫിസർ അറിയിച്ചു.
അതേസമയം, നാല് സ്ത്രീകൾ ചേർന്ന് ഫാക്ടറി തൊഴിലാളിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു. പഞ്ചാബിലെ ജലന്ധറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. 22 നും 23 നും ഇടയിൽ പ്രായമുള്ള നാല് സ്ത്രീകളാണ് യുവാവിനെ കാറിൽ കയറ്റി കൂട്ട ബലാത്സംഗം ചെയ്തത്.
കാറിൽ സഞ്ചരിക്കുകയായിരുന്ന നാല് സ്ത്രീകൾ ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന ഫാക്ടറി തൊഴിലാളിയെ ലെതർ കോംപ്ലക്സ് റോഡിൽ തടഞ്ഞു നിർത്തി വിലാസം ചോദിക്കുവാനെന്ന വ്യാജേന തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.
Discussion about this post