സംസ്ഥാന തലത്തില്‍ ശ്രദ്ധിക്കപ്പെടണമെന്ന് ലക്ഷ്യം, സ്വന്തം വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ് ഹിന്ദു മുന്നണി പ്രവര്‍ത്തകന്‍, പിടിയില്‍

ചെന്നൈ: ശ്രദ്ധിക്കപ്പെടാന്‍ വേണ്ടി സ്വന്തം വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ് പൊലീസില്‍ വിളിച്ച് പറഞ്ഞ് സംഘപരിവാര്‍ സംഘടന പ്രവര്‍ത്തകന്‍. സംഭവത്തില്‍ ചെന്നൈ കുംഭകോണം ഹിന്ദു മുന്നണി ടൗണ്‍ സെക്രട്ടറി ചക്രപാണിയെ(40) പോലീസ് അറസ്റ്റ് ചെയ്തു.

തനിക്ക് സംസ്ഥാന തലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ വേണ്ടിയാണ് സ്വന്തം വീടിന് നേരെ ബോംബെറിഞ്ഞതെന്ന് ചക്രപാണി പൊലീസിനോട് സമ്മതിച്ചു. നവംബര്‍ 21ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഒരു സംഘം ആളുകളെത്തി തന്റെ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞെന്നാണ് ഇയാള്‍ പൊലീസിനെ വിളിച്ചറിയിച്ചത്.

also read: ഗോളിയുമായി കൂട്ടിയിടിച്ച സൗദി താരത്തിന്റെ പരുക്ക് ഗുരുതരം: ഷഹ്റാനി ശസ്ത്രക്രിയയ്ക്ക് ജര്‍മനിയിലേക്ക്; ചാര്‍ട്ടേഡ് വിമാനം അനുവദിച്ച് മുഹമ്മദ് ബിന്‍ സല്‍മാന്‍

തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തിയിരുന്നു. വിവരം അറിഞ്ഞ സ്ഥലത്തെത്തിയ ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ ചക്രപാണിയുടെ വീടിന് മുന്നിലെത്തി പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ തുടങ്ങിയിരുന്നു.

also read: സുഹൃത്തിനെ തല്ലാന്‍ ഓടിച്ചത് ഒന്‍പതാം ക്ലാസ്സുകാരിയുടെ ജീവിതം മാറ്റിമറിച്ചു; കായിക മേളയില്‍ 3000 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാം സ്ഥാനം

ഇതിനിടെയാണ് ഫോറന്‍സിക് സംഘം പെട്രോള്‍ നിറച്ച കുപ്പിയിലെ തിരികള്‍ നിര്‍മ്മിക്കാനുപയോഗിച്ച തുണി ചക്രപാണിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ചക്രപാണി കുറ്റം സമ്മതിച്ചത്.ബോംബാക്രമണമുണ്ടായാല്‍ ജീവന് ഭീഷണിയുണ്ടെന്ന പേരില്‍ പൊലീസില്‍ നിന്നും സുരക്ഷ ഉദ്യോഗസ്ഥനെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് കൃത്യം നടത്തിയതെന്നും ചക്രപാണി മൊഴി നല്‍കി.

Exit mobile version