അര്‍ബുദത്തെ അതിജീവിച്ചത് രണ്ട് തവണ, പിന്നാലെ മസ്തിഷ്‌കാഘാതവും ഹൃദയാഘാതവും, യുവ നടിക്ക് ദാരുണാന്ത്യം

കൊല്‍ക്കത്ത: പ്രമുഖ ബംഗാളി നടി ഐന്‍ഡ്രില ശര്‍മ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം.

നവംബര്‍ ഒന്നിനാണ് നടിയെ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഹൗറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിലായിരുന്ന നടിക്ക് നേരത്തേ ഹൃദയാഘാതം ഉണ്ടായെങ്കിലും സിപിആര്‍ നല്‍കി ജീവന്‍ പിടിച്ചുനിര്‍ത്തുകയായിരുന്നു.

also read: കൂട്ടബലാത്സംഗക്കേസില്‍ മൂന്നാംപ്രതി, ഇന്‍സ്‌പെക്ടര്‍ പിആര്‍ സുനുവിന് നിര്‍ബന്ധിത അവധി നല്‍കി എഡിജിപി; നടപടി ഡ്യൂട്ടിക്ക് എത്തിയതിന് പിന്നാലെ

ഇത്തവണ ഒന്നിലേറെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. നടി രണ്ടുതവണയാണ് അര്‍ബുദത്തെ അതിജീവിച്ചത്. തുടര്‍ന്ന് 2015ലാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. ചികിത്സയിലായിരുന്ന ഐന്‍ഡ്രിലയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി സുഹൃത്ത് സബ്യസാചി ശനിയാഴ്ച ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.

also read: മറക്കാന്‍ പാടില്ല! സിനിമ വ്യവസായം തകര്‍ന്ന കാലത്ത് രക്ഷപ്പെടുത്തിയത് ഷക്കീല: പിന്തുണച്ച് ശാരദക്കുട്ടി

എന്നാല്‍ അധികം വൈകാതെ ആ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. മുര്‍ഷിദാബാദ് ജില്ലക്കാരിയായ നടി ബംഗാളി ടെലിവിഷന്‍ പരിപാടികളില്‍ സജീവമായിരുന്നു. ജിയോണ്‍ കാതി, ജുമൂര്‍, ജിബാന്‍ ജ്യോതി തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്.

Exit mobile version