മുറിയിൽ രക്തത്തുള്ളികളും ആത്മഹത്യാ കുറിപ്പും; പുഴയിൽ ചാടി യുവതി ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ

കൊച്ചി: പാലാരിവട്ടം സ്വദേശിനിയുടെ ആത്മഹത്യയിൽ ആൺസുഹൃത്ത് അറസ്റ്റിൽ. പാലാരിവട്ടം തൈപ്പറമ്പിൽ ജോസഫിന്റെയും ടെസിയുടെയും മകൾ അനൂജ (21)യാണ് പുഴയിൽ ചാടി ജീവനൊടുക്കിയത്. സംഭവത്തിൽ ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് ആത്മഹത്യ ചെയ്ത കേസിൽ മുട്ടാർ കുന്നുംപുറം ബ്ലായിപ്പറമ്പിൽ വൈശാഖിനെ (24) പോലീസ് അറസ്റ്റ് ചെയ്തത്.

പാഴാക്കി കളയുന്നതിൽ അർത്ഥമില്ല; തന്റെ അവയവങ്ങൾ ദാനം ചെയ്യും, പ്രഖ്യാപിച്ച് വിജയ് ദേവരക്കൊണ്ട

യുവതിയുമായി അടുപ്പമുണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ ചോദ്യം ചെയ്യാൻ വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. വൈശാഖ് യുവതിയുടെ കൈയിൽ നിന്ന് പലവട്ടം പണം വാങ്ങിയിരുന്നു എന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്.

ഇടപ്പള്ളിയിൽ 23-ന് യുവാവിന്റെ വിവാഹസൽക്കാര സ്ഥലത്ത് അനൂജ എത്തിയതായും തർക്കം ഉണ്ടായതായും പോലീസ് അന്വേഷണത്തിൽ നിന്ന് കണ്ടെത്തി. അനൂജയുടെ മൃതദേഹം 24-ന് വൈകീട്ട് ഏലൂർ ഫെറിക്കുസമീപമാണ് കണ്ടെത്തിയത്. മുറിയിൽ രക്തത്തുള്ളികളും ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു. പിന്നാലെയാണ് കുടുംബം പോലീസിനെ സമീപിച്ചത്.

Exit mobile version