കൊച്ചി ബാറില്‍ നിന്നും വീട്ടിലെത്തിക്കാനായി കാറില്‍ കയറ്റി; 45 മിനിറ്റോളം നഗരത്തില്‍ കറങ്ങി കൂട്ടബലാത്സംഗം; രാജസ്ഥാന്‍ സ്വദേശിനി കാറില്‍ കയറിയില്ല, പ്രതികളുടേത് വ്യാജരേഖ

കൊച്ചി: നാടിനെ നടുക്കിയ കൊച്ചി നഗരത്തില്‍ ഓടുന്ന കാറില്‍ 19 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പോലീസ്. പ്രതികളുടെ അറസ്റ്റിന് പിന്നാലെയാണ് സംഭവത്തെ കുറിച്ച് പോലീസ് വിശദീകരണം നടത്തിയത്. കേസില്‍ കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്ന് പുരുഷന്മാരേയും ഇവരുടെ സുഹൃത്തായ രാജസ്ഥാന്‍ സ്വദേശിയായ സ്ത്രീയേയുമാണ് കൊച്ചി സിറ്റി സൗത്ത് പോലീസ് പിടികൂടിയത്. യുവതിയുടെ സുഹൃത്തായ രാജസ്ഥാന്‍ സ്വദേശിനി ഡിംപിള്‍ ലാംബ(ഡോളി) കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്, സുദീപ്, നിതിന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇരയായ പെണ്‍കുട്ടി കാസര്‍കോട് സ്വദേശിനിയാണ്.

വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. അന്നേദിവസം എട്ടരയോടെ കൊച്ചി ഷിപ്പ്യാഡിനു സമീപത്തെ ബാറിലേക്ക് 19കാരിക്കൊപ്പമാണ് പ്രതികളായ യുവാക്കളും രാജസ്ഥാന്‍ സ്വദേശിനിയും എത്തിയത്. പത്തുമണിയോടെ ബാറില്‍ യുവതി കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് കൂടെയുണ്ടായിരുന്ന യുവാക്കള്‍ താമസസ്ഥലമായ കാക്കനാട്ട് എത്തിക്കാമെന്ന് പറഞ്ഞ് യുവതിയെ കാറില്‍ കയറ്റുകയായിരുന്നു.

സുഹൃത്തായ സ്ത്രീ ഈ സമയം കാറില്‍ കയറിയിരുന്നില്ല. പിന്നാലെ കാറോടിച്ചുപോയ സംഘം തുടര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാറുമായി കറങ്ങുകയും ഈ യുവാക്കള്‍ യുവതിയെ മാറിമാറി ബലാത്സംഗം ചെയ്യുകയുമായിരുന്നു.

തുടര്‍ന്ന് അര്‍ധരാത്രിയോടെ കാക്കനാട്ടെ അവരുടെ താമസസ്ഥലത്ത് ഇറക്കിവിട്ടു. കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി വെള്ളിയാഴ്ച സുഹൃത്തിനെ വിവരമറിയിച്ചതോടെയാണ് സംഭവം പോലീസില്‍ അറിഞ്ഞത്. സൗത്ത് പോലീസില്‍ പരാതി നല്‍കിയ യുവതി അവശനിലയിലായതോടെ ആശുപത്രിയില്‍ ചികിത്സ തേടി. സ്വകാര്യ ാശുപത്രിയിലായിരുന്ന യുവതിയെ പോലീസ് ഇടപെട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ALSO READ- കൊല്ലത്ത് ശാരീരിക അവശതയുള്ള ലോട്ടറി കച്ചവടക്കാരനെ പറ്റിച്ച് 5000 കവര്‍ന്നു; തട്ടിപ്പ് ലോട്ടറിയില്‍ കൃത്രിമം കാണിച്ച്

യുവതിയും യുവാക്കളും മദ്യപിച്ച ബാറില്‍ പോലീസ് പരിശോധ നടത്തിയിരുന്നു. ഇവിടെ യുവാക്കള്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡിജെ പാര്‍ട്ടി നടക്കുന്ന ബാറുകളില്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു. പിന്നാലെയാണ് യുവതിയുടെ സ്ത്രീ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.

ഇതോടെയാണ് കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്ന് യുവാക്കളാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞത്. പ്രതികള്‍ യുവതിയുമായി സഞ്ചരിച്ച കാര്‍ പിടിച്ചെടുത്തിട്ടുണ്ട്.

Exit mobile version