അമ്മയ്‌ക്കൊപ്പം അങ്കണവാടിയിലേക്ക് പോകവെ അയല്‍വാസിയുടെ വെട്ടേറ്റു, നാല് വയസ്സുകാരന് ദാരുണാന്ത്യം, യുവാവ് അറസ്റ്റില്‍, കൊലപാതകം കുഞ്ഞിന്റെ പിതാവുമായുള്ള വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന്

വയനാട്; അങ്കണവാടിയില്‍ പോകുന്നതിനിടെ അയല്‍വാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നാലുവയസ്സുകാരന്‍ മരിച്ചു. വയനാട് മേപ്പാടി പാറക്കല്‍ ജയപ്രകാശിന്റേയും അനിലയുടേയും മകന്‍ ആദിദേവാണ് മരിച്ചത്. സംഭവത്തില്‍ പ്രതിയായ ജിതേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അമ്മയ്‌ക്കൊപ്പം അങ്കണവാടിയിലേക്ക് പോവുന്ന വഴിക്കാണ് ജിതേഷ് കുഞ്ഞിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കുഞ്ഞിന്റെ പിതാവ് ജയപ്രകാശുമായി ഉണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചത്.

also read: ഇലന്തൂർ നരബലി, കൊല്ലപ്പെട്ടത് പത്മയും റോസ്‌ലിയും തന്നെ; മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും

ജയപ്രകാശിന്റേയും ജിതേഷിന്റേയും കുടുംബങ്ങള്‍ ഒന്നിച്ച് ബിസിനസ് നടത്തിയിരുന്നു. അതിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തിനു പിന്നില്‍. മേപ്പാടി പള്ളിക്കവലയില്‍ വച്ചായിരുന്നു സംഭവം. കുഞ്ഞിന്റെ തലയ്ക്കും അനിലയുടെ കയ്യിനുമാണ് പരിക്കേറ്റത്.

also read; ഓടുന്ന ബസില്‍ നിന്ന് തെറിച്ച് വീണ് പരിക്കേറ്റ മധ്യവയസ്‌കന്‍ മരിച്ചു

സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ ഇരുവരേയും മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്ന് പുലര്‍ച്ചെയാണ് കുട്ടി മരിച്ചത്.

Exit mobile version