മദ്രസയില്‍ പോവുകയായിരുന്ന ഒമ്പതുവയസ്സുകാരിയെ പൊക്കിയെടുത്ത് നിലത്തെറിഞ്ഞു, ‘സൈക്കോ’ അബൂബക്കര്‍ പിടിയില്‍, കൊടുംക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്

കാസര്‍ഗോഡ് : മദ്രസയില്‍ പോവുകയായിരുന്ന കുട്ടിയെ പൊക്കിയെടുത്ത് നിലത്തെറിഞ്ഞ യുവാവ് പിടിയില്‍. മഞ്ചേശ്വരം ഉദ്യാവാരിലാണ് സംഭവം. മഞ്ചേശ്വരം സ്വദേശി സിദ്ധിഖിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.

പരിക്കേറ്റ കുട്ടി ഇപ്പോള്‍ ചികിത്സയില്‍ കഴിയുകയാണ്. മദ്രസയിലേക്ക് പുറപ്പെട്ട കുട്ടി റോഡരികില്‍ നില്‍ക്കുമ്പോഴായിരുന്നു ക്രൂരത. കുട്ടിയെ ഉപദ്രവിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒമ്പത് വയസുകാരിയുടെ അടുത്തേക്കു വന്ന അബൂബക്കര് സിദ്ദിഖ്, യാതൊരു പ്രകോപനവും കൂടാതെ കുട്ടിയെ എടുത്തെറിയുകയായിരുന്നു.

also read: യുവതി പ്രവേശനം അനുവദിക്കില്ല, നിലവിലെ രീതി പിന്തുടരും: പോലീസിനുള്ള വിവാദ നിര്‍ദേശം പിന്‍വലിക്കും; ദേവസ്വം മന്ത്രി

നടുക്കുന്ന സംഭവം മഞ്ചേശ്വരം ഉദ്യാവര ജമാഅത്ത് പള്ളിക്ക് സമീപത്ത് വെച്ചായിരുന്നു. യുവാവിന് മാനസിക പ്രശ്‌നമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.’സൈക്കോ’ എന്ന ഇരട്ട പേരില്‍ അറിയപ്പെടുന്ന അബൂബക്കര്‍ സിദീഖ്, നേരത്തെയും വിദ്യാര്‍ത്ഥികളെ ആക്രമിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

also read: പിറകിലൂടെ പാഞ്ഞെത്തിയ ബൈക്ക് പൊടുന്നനെ യൂ ടേൺ എടുത്തു; ജീവൻ നഷ്ടമായത് സ്‌കൂട്ടർ യാത്രികയ്ക്ക്! കാവ്യയുടെ വിയോഗം ഞെട്ടിക്കുന്നത്

ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കര്‍ശന നടപടിയെടുക്കാന്‍ ബാലാവകാശ കമ്മിഷന്‍,മഞ്ചേശ്വരം പൊലീസിന് നിര്‍ദേശം നല്കിയിട്ടുണ്ട്.

Exit mobile version