പാഞ്ഞടുത്ത് ഒറ്റയാൻ, അതിവേഗം പിന്നോട്ടോടിച്ച് സ്വകാര്യ ബസ് ഡ്രൈവർ; ചാലക്കുടി-വാൽപാറ റൂട്ടിൽ സിനിമയെ വെല്ലുന്ന രംഗങ്ങൾ

ഷോളയാർ: പാഞ്ഞടുത്ത ഒറ്റയാനിൽ നിന്ന് രക്ഷപ്പെടാൻ അതിവേഗം ബസ് പിന്നോട്ടോടിച്ച് ഡ്രൈവർ. കബാലി എന്ന് വിളിപ്പേരുള്ള ഒറ്റയാനിൽ നിന്നാണ് സ്വകാര്യ ബസ് ഡ്രൈവറുടെ മനോധൈര്യത്തിൽ രക്ഷപ്പെട്ടത്. 8 കിലോമീറ്ററോളമാണ് ബസ് അതിസാഹസികമായി പിന്നോട്ടോടിച്ചത്. ചാലക്കുടി വാൽപാറ പാതയിൽ സർവീസ് നടത്തുന്ന ചീനിക്കാസ് എന്ന ബസാണ് ഇന്നലെ രാവിലെ 9 മണിയോടെ അമ്പലപ്പാറ മുതൽ ആനക്കയം വരെ പിറകോട്ട് ഓടിയത്.

സ്‌റ്റേജ് ഷോ നടത്താമെന്ന് പറഞ്ഞ് തട്ടിയത് 39 ലക്ഷം; കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി സണ്ണി ലിയോൺ കേരളാ ഹൈക്കോടതിയിൽ

കൊടുംവളവുകളുള്ള ഇടുങ്ങിയ വഴിയിൽ ബസ് തിരിക്കാനുള്ള സൗകര്യം ഇല്ലാത്തതിനെ തുടർന്നാണ് ബസ് പിന്നോട്ട് ഓടിച്ചതെന്ന് ഡ്രൈവർ പറയുന്നു. ഒറ്റയാനെ കണ്ടതിനെ തുടർന്ന് പിന്നിലുണ്ടായിരുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ വഴിമാറ്റി വിടുകയും ചെയ്തു. ഒരു മണിക്കൂറോളം ബസിനൊപ്പം നടന്നുവന്ന ഒറ്റയാൻ ആനക്കയം ഭാഗത്തെത്തിയപ്പോൾ കാട്ടിലേക്കു കടന്നതോടെയാണ് യാത്രികർക്കും ആശ്വാസം വന്നത്. മുൾമുനയില്ഡ നിന്ന നിമിഷങ്ങളായിരുന്നു അതെന്ന് യാത്രികർ പറയുന്നു.

ആഴ്ചകളായി ആനമല പാതയിൽ ഈ ഒറ്റയാന്റെ ഭീഷണി ഉണ്ടായിരുന്നു. ഏതാനും ദിവസങ്ങൾക്കു മുൻപ് വനം വകുപ്പിന്റെ ജീപ്പ് ആക്രമിച്ചിരുന്നു. അമ്പലപ്പാറ വൈദ്യുതി നിലയത്തിലും ആക്രമണമുണ്ടായി. 2 വർഷമായി ഇടയ്ക്കിടെ മേഖലയിൽ പ്രത്യക്ഷപ്പെടുന്ന കബാലി ഒരു മാസത്തോളമായി മദപ്പാടിലാണെന്നും അതുകൊണ്ടാണ് അക്രമവാസന കാണിക്കുന്നതെന്നും വനം ജീവനക്കാർ പറയുന്നു.

Exit mobile version