തിരുവനന്തപുരം: നാളെ തൃശ്ശൂർ ജില്ലയിൽ എന്ന കുറിപ്പിന് താഴെ എത്തിയ പരാതികളിൽ ഏറ്റവും അധികം ഉയർന്നത് ചാവക്കാട്-വടക്കാഞ്ചേരി റോഡിന്റെ ശോചനീയാവസ്ഥയാണ്. ജനങ്ങളുടെ ഈ പ്രയാസം പരിഹരിച്ചതായി മന്ത്രി റിയാസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. പരാതി ശ്രദ്ധയിൽപ്പെട്ടതിന്റെ അടുത്ത ദിവസം രാവിലെ തൃശ്ശൂരിൽ ചേർന്ന യോഗത്തിൽ എല്ലാ നിർദ്ദേശങ്ങളും പരാതികളും പരിശോധിച്ചു. ഓരോ പരാതികളിലും നടപടി സ്വീകരിക്കാൻ കൃത്യമായ തീയ്യതി നിശ്ചയിച്ചുനൽകിയിരുന്നു.
കൊല്ലം കാവനാട്ടെ കുടുംബ വഴക്കിനിടെ ഗൃഹനാഥന് മരിച്ച സംഭവം കൊലപാതകം; മരുമക്കളായ യുവാക്കള്‍ പിടിയില്‍
പരാതികളുടെ തുടർനടപടികൾ സംബന്ധിച്ച് ഫേസ്ബുക്ക് ലൈവിൽ അറിയിക്കുകയും ചെയ്തിരുന്നു. ഓരോ പരാതികളിലും സ്വീകരിക്കുന്ന നടപടികളുടെ പുരോഗതി മന്ത്രി ഓഫീസിൽ നിന്നും പരിശോധിച്ചുവരികയാണ്. അതിൽ പ്രധാനമായിരുന്നു. തൃശൂർ ജില്ലയിലെ ജനങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയ ചാവക്കാട് വടക്കാഞ്ചേരി റോഡിന്റെ പ്രശ്നം. വാട്ടർ അതോറിറ്റി പ്രവൃത്തിയുടെ ഭാഗമായി ഈ റോഡിൽ മുതുവട്ടൂർ മുതൽ കോട്ടപ്പടി വരെയാണ് പൈപ്പിടൽ പ്രവൃത്തി നടന്നത്.
ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നിരന്തര ഇടപെടലുകളുടെ ഭാഗമായാണ് പൈപ്പിടൽ പ്രവൃത്തി പൂർത്തിയാക്കിയത്. തുടർന്ന് റീസ്റ്റോറേഷൻ പ്രവൃത്തി ആരംഭിച്ചെങ്കിലും ശക്തമായ മഴ കാരണം പൂർത്തീകരിക്കാൻ സാധിച്ചില്ല. ഏറെ ഗതാഗത തിരക്കുള്ള റോഡിന്റെ പ്രശ്നം വേഗത്തിൽ പരിഹരിക്കുന്നതിനുള്ള തീരുമാനങ്ങൾ ഒക്ടോബർ 6 ന് തൃശ്ശൂരിൽ ചേർന്ന യോഗത്തിൽ കൈക്കൊണ്ടിരുന്നു. നിശ്ചയിച്ച പ്രകാരം റോഡിന്റെ ബിഎം പ്രവൃത്തി പൂർത്തീകരിച്ചിട്ടുണ്ട്. ബിസി പ്രവൃത്തിയും സമയബന്ധിതമായി പൂർത്തീകരിക്കാനാകുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
ജനങ്ങൾക്ക് കുടിവെള്ളത്തിന്റെ ആവശ്യാർത്ഥമാണ് റോഡുകൾ കുത്തിപ്പോളിച്ച് പൈപ്പിടൽ പ്രവൃത്തി നടത്തുന്നത്. കേരളത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ ഇരുന്നൂറിനടുത്ത് റോഡുകളാണ് കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി കുത്തിപ്പൊളിച്ചിട്ടുള്ളത്. വാട്ടർ അതോറിറ്റി പ്രവൃത്തി പൂർത്തീകരിച്ച് റോഡ് പഴയത് പോലെ റീസ്റ്റോറേഷൻ നടത്താത്തത് പലയിടങ്ങളിലും പ്രശ്നം ഉണ്ടാക്കുന്നുണ്ട്. ഇക്കാര്യം ജലസേചന വകുപ്പ് മന്ത്രിയുമായി മുൻപ് ചർച്ച ചെയ്തിരുന്നു. രണ്ട് വകുപ്പുകളുടെ ഏകോപനത്തോടെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മന്ത്രി അറിയിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;
വാട്ടർ അതോറിറ്റി പ്രവൃത്തിയുടെ ഭാഗമായി ജനങ്ങൾ ഏറെ പ്രയാസം അനുഭവിച്ച ചാവക്കാട് വടക്കാഞ്ചേരി റോഡിൻ്റെ പ്രശ്നം പരിഹരിച്ചു..
“നാളെ തൃശൂർ ജില്ലയില്‍”
ഒക്ടോബർ 5 ന് വൈകുന്നേരം 7 മണിക്ക്
ഫേസ്ബുക്കില്‍ ഇങ്ങനെ എഴുതിയതിന് ശേഷം നിരവധി നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും കമൻ്റ് ബോക്സിൽ പലരും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
അടുത്ത ദിവസം രാവിലെ തൃശ്ശൂരിൽ ചേര്‍ന്ന യോഗത്തിൽ എല്ലാ നിര്‍ദ്ദേശങ്ങളും പരാതികളും പരിശോധിച്ചു. ഓരോ പരാതികളിലും നടപടി സ്വീകരിക്കാന്‍ കൃത്യമായ തീയ്യതി നിശ്ചയിച്ചുനല്‍കിയിരുന്നു.
പരാതികളുടെ തുടർനടപടികൾ സംബന്ധിച്ച് ഫേസ്ബുക്ക് ലൈവില്‍ അറിയിക്കുകയും ചെയ്തിരുന്നു. ഓരോ പരാതികളിലും സ്വീകരിക്കുന്ന നടപടികളുടെ പുരോഗതി മന്ത്രി ഓഫീസില്‍ നിന്നും പരിശോധിച്ചുവരികയാണ്.
അതിൽ പ്രധാനമായിരുന്നു
തൃശൂർ ജില്ലയിലെ ജനങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയ ചാവക്കാട് വടക്കാഞ്ചേരി റോഡിൻ്റെ പ്രശ്നം. വാട്ടർ അതോറിറ്റി പ്രവൃത്തിയുടെ ഭാഗമായി ഈ റോഡിൽ മുതുവട്ടൂർ മുതൽ കോട്ടപ്പടി വരെയാണ് പൈപ്പിടൽ പ്രവൃത്തി നടന്നത്. ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നിരന്തര ഇടപെടലുകളുടെ ഭാഗമായാണ് പൈപ്പിടൽ പ്രവൃത്തി പൂർത്തിയാക്കിയത്. തുടർന്ന് റീസ്റ്റോറേഷൻ പ്രവൃത്തി ആരംഭിച്ചെങ്കിലും ശക്തമായ മഴ കാരണം പൂർത്തീകരിക്കാൻ സാധിച്ചില്ല.
ഏറെ ഗതാഗത തിരക്കുള്ള റോഡിൻ്റെ പ്രശ്നം വേഗത്തിൽ പരിഹരിക്കുന്നതിനുള്ള തീരുമാനങ്ങൾ ഒക്ടോബർ 6 ന് തൃശ്ശൂരിൽ ചേർന്ന യോഗത്തിൽ കൈക്കൊണ്ടിരുന്നു. നിശ്ചയിച്ച പ്രകാരം റോഡിൻ്റെ ബിഎം പ്രവൃത്തി പൂർത്തീകരിച്ചിട്ടുണ്ട്. ബിസി പ്രവൃത്തിയും സമയബന്ധിതമായി പൂർത്തീകരിക്കാനാകുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
ജനങ്ങൾക്ക് കുടിവെള്ളത്തിൻ്റെ ആവശ്യാർത്ഥമാണ് റോഡുകൾ കുത്തിപ്പോളിച്ച് പൈപ്പിടൽ പ്രവൃത്തി നടത്തുന്നത്. കേരളത്തിൽ പൊതുമരാമത്ത് വകുപ്പിൻ്റെ ഇരുന്നൂറിനടുത്ത് റോഡുകളാണ് കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിൻ്റെ ഭാഗമായി കുത്തിപ്പൊളിച്ചിട്ടുള്ളത്. വാട്ടർ അതോറിറ്റി പ്രവൃത്തി പൂർത്തീകരിച്ച് റോഡ് പഴയത് പോലെ റീസ്റ്റോറേഷൻ നടത്താത്തത് പലയിടങ്ങളിലും പ്രശ്നം ഉണ്ടാക്കുന്നുണ്ട്. ഇക്കാര്യം ജലസേചന വകുപ്പ് മന്ത്രിയുമായി മുൻപ് ചർച്ച ചെയ്തിരുന്നു. രണ്ട് വകുപ്പുകളുടെ ഏകോപനത്തോടെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്..
#ജനങ്ങൾകാഴ്ചക്കാരല്ലകാവൽക്കാരാണ്
#pwdkerala
#PWD
Discussion about this post