കാസർകോട്: ഉറങ്ങിക്കിടന്ന അമ്മയുടെ തലയിൽ അമ്മിക്കല്ലിട്ട ശേഷം ചിരവകൊണ്ട് തല അടിച്ചുതകർത്ത മകൻ ആത്മഹത്യചെയ്തു. കാഞ്ഞങ്ങാട് മടിക്കൈ ആലയിലെ പട്ടുവക്കാരൻ വീട്ടിൽ സുധയുടെ മകനായ 19കാരൻ സുജിത്ത് ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
അതേസമയം, തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുധയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കയ്യൂർ ഐടിഐയിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ് മരണപ്പെട്ട സുജിത്ത്. മകന്റെ ആക്രമണത്തിൽ അബോധാവസ്ഥയിൽ ആയ സുധ കണ്ണ് തുറന്ന് നോക്കിയപ്പോൾ കണ്ടത് തൂങ്ങി നിൽക്കുന്ന മകനെയായിരുന്നു.
മഹാപ്രളയത്തിലെ വൈറല്‍ രക്ഷകന് വിജയരാജിനെ തെരുവുനായ കടിച്ചു
തുടർന്ന് സുധ അലറിവിളിച്ചു. ഇത് കേട്ടാണ് സമീപവാസികൾ ഓടിയെത്തിയത്. ഉടനടി ഇരുവരേയും ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപ്പോഴേക്കും സുജിത്ത് മരണപ്പെട്ടിരുന്നു. പിന്നീട് സുധയെ പരിയാരം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു. സുധയുടെ ഭർത്താവ് വർഷങ്ങൾക്ക് മുൻപേ ഇവരെ ഉപേക്ഷിച്ചു പോയതാണ്.
അമ്മയും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഓണാഘോഷത്തിന്റെ ഭാഗമായി മടിക്കൈ ആലിയിൽ അഴിക്കോടൻ ക്ലബിന്റെ നേതൃത്വത്തിൽ കലാപരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇത് കാണാൻ ചെന്ന സുജിത്ത് രാത്രി വൈകിയാണ് വീട്ടിലെത്തിയത്. വൈകിയതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കിട്ടതാകാം അക്രമണത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Discussion about this post