ചെങ്ങാലൂർ: വല്ലൂർ ഓലക്കയം വെള്ളച്ചാട്ടത്തിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്ത് രക്ഷപ്പെട്ടു. ചെങ്ങാലൂർ സ്വദേശികളായ ശാന്തിനഗർ തയ്യാലയ്ക്കൽ ഷാജന്റെ മകൻ അക്ഷയ് രാജ് (22), വെണ്ണാട്ടുപറമ്പിൽ ആന്റോയുടെ മകൻ സാന്റോ ടോം (22) എന്നിവരാണ് മരിച്ചത്.
മരുമകളെ കൊലപ്പെടുത്തി, വെട്ടിയ തലയുമായി അമ്മായിഅമ്മ പൊലീസ് സ്റ്റേഷനിലെത്തി
അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരുടെയും വിയോഗം ഉറ്റവർക്കും നാട്ടുകാർക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല. സ്കൂൾക്കാലം മുതലേ ഇവർ കൂട്ടുകാരായിരുന്നു. അയൽക്കാരും സമപ്രായക്കാരുമായ ഇവർ പഠനം കഴിഞ്ഞ് പുതുജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിനിടയിലാണ് വിധി യുവാക്കളെ തട്ടിയെടുത്തത്.
ഡിപ്ലോമ പഠനം കഴിഞ്ഞ് പുണെയിൽ സ്വകാര്യ കമ്പനിയിൽ പരിശീലനകാലം പൂർത്തിയാക്കിയ സാന്റോ ബുധനാഴ്ചയാണ് നാട്ടിലെത്തിയത്. ജോലിക്കായി ഇംഗ്ലണ്ടിൽ പോകുന്നതിന് ഒരുക്കങ്ങൾ പൂർത്തിയാക്കിയതായിരുന്നു അക്ഷയ്. സാന്റോ നാട്ടിലെത്തിയ സന്തോഷത്തിന് മറ്റൊരു സുഹൃത്തുമൊന്നിച്ച് വിനോദയാത്രക്കിറങ്ങുകയായിരുന്നു. ഈ യാത്രയാണ് ഇരുവരെയും അന്ത്യയാത്ര കൂടിയായത്.
സ്ഥലത്തില്ലായിരുന്ന സാന്റോ നാട്ടിലെത്തിയത് സമീപവാസികൾപോലും അറിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ അവിചാരിതമായെത്തിയ ദുരന്തവാർത്ത നാട്ടുകാർക്ക് ഇനിയും ഉൾകൊള്ളാൻ സാധിച്ചിട്ടില്ല. സാന്റോയുടെ അച്ഛൻ ആന്റോ വൃക്കരോഗത്തെത്തുടർന്ന് ഡയാലിസിസ് ചെയ്തുവരുന്നയാളാണ്. സാന്റോയുടെ അമ്മ, ലൂസി. സഹോദരൻ: ആൽവിൻ റൊസാരിയോ. പൗളിയാണ് അക്ഷയിയുടെ അമ്മ.സഹോദരി: ഐശ്വര്യ.
Discussion about this post