തലശ്ശേരി: തലശ്ശേരി ന്യൂ മാഹിക്കടുത്ത് പുന്നോൽ സ്വദേശി ഹരിദാസിന്റെ കൊലപാതകത്തിൽ ഏഴു പേർ കസ്റ്റഡിയിൽ. കൊലപാതകത്തിന് മുമ്പായി ക്ഷേത്രത്തിലുണ്ടായ സംഘർഷത്തിൽ ഉണ്ടായിരുന്നവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല.എന്നാൽ കൊലപാതകം രാഷ്ട്രീയ പ്രേരിതമാണോ എന്ന് ഇപ്പോൾ പറയാനാവില്ലെന്ന് പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പ്രതികരിച്ചു.അന്വേഷണം പുരോഗമിക്കുകയാണ് എന്നും ആറ് സംഘങ്ങളായാണ് അന്വേഷണം നടക്കുന്നത് എന്നും കമ്മീഷണർ വ്യക്തമാക്കി.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ കഴിഞ്ഞ ദിവസം വിവാദ പ്രസംഗം നടത്തിയ ബിജെപി കൗൺസിലറെയും കസ്റ്റിഡിയിൽ എടുക്കുമെന്നും കമ്മീഷണർ പ്രതികരിച്ചു.അതേസമയം, സംഭവത്തിൽ ഇൻക്വസ്റ്റ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. നടന്നത് ക്രൂരമായ ആക്രമണമാണ് എന്ന് വ്യക്തമാക്കുന്നതാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്.
യുപി സ്വദേശിനിയായ വധു,കോഴിക്കോട് സ്വദേശി വരൻ; മിശ്രവിവാഹത്തിന്റെ പേരിൽ ഭ്രഷ്ട് കൽപിച്ചെന്ന് പരാതി
ഹരിദാസിന്റെ പോസ്റ്റ് മോർട്ടം നടപടികൾ പുർത്തിയായതിന് പിന്നാലെയാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിലെ വിവരങ്ങൾ ലഭ്യമായത്.ഹരിദാസിന്റെ ഇടത് കാൽ മുട്ടിന് താഴെ വച്ച് മറിച്ച് മാറ്റി, മുറിവുകളുടെ എണ്ണം കണക്കാക്കാനാവാത്ത വിധം ശരീരം വികൃതമാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ ഇരുപതിലധികം വെട്ടുകളേറ്റതിന്റെ മുറിവുകളുണ്ട്. മുറിവുകളിൽ അധികവും അരയ്ക്ക് താഴെയാണ്. ഇടത് കയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ടെന്നും ഇൻക്വസ്റ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു
സിപിഐഎമ്മിന്റെ സജീവ പ്രവർത്തകനാണ് കൊല്ലപ്പെട്ട പുന്നോൽ സ്വദേശി ഹരിദാസ്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു ആക്രമണം. മത്സ്യത്തൊഴിലാളിയായ ഹരിദാസ് രണ്ട് മണിക്ക് ജോലി കഴിഞ്ഞ് മടങ്ങുമ്പോളായിരുന്നു സംഭവം.ഹരിദാസന്റെ വീടിന്റെ മുന്നിൽവെച്ച് ഒരു സംഘം ആൾക്കാൾ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു.
Discussion about this post