അഞ്ചൽ: കൊല്ലത്ത് പായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവും അമ്മയും അറസ്റ്റിൽ. മകന്റെ കൃത്യത്തിന് കൂട്ടുനിന്ന കേസിലാണ് അമ്മയും അറസ്റ്റിലായത്.
വിളക്കുപാറ തോട്ടിൻകര പുത്തൻവീട്ടിൽ പ്രസാദ് (ഉണ്ണി22), അമ്മ സിംല (44) എന്നിവരെയാണ് ഏരൂർ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്ന ഉണ്ണി, വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
സംഭവം അറിഞ്ഞിട്ടും പോലീസിനെ അറിയിക്കാതെ കുറ്റകൃത്യത്തിനു കൂട്ടുനിന്നതാണ് സിംലയ്ക്കെതിരേയുള്ള കേസ്. പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയെത്തുടർന്നാണ് അറസ്റ്റ്.
Discussion about this post