കൊച്ചി: സ്പ്രിങ്ക്ളര്‍ വിവാദക്കാലത്ത് മാതൃഭൂമി അടക്കമുള്ള മാധ്യമങ്ങള്‍ ക്രൂരവിചാരണ ചെയ്ത കമ്പനിയുടെ ബിനാമി എന്ന് ആക്ഷേപിച്ച ട്രാന്‍സ്മിയോ ആണ് ഇന്ന് വാര്‍ത്തകളിലെ ചര്‍ച്ചാ വിഷയം. രണ്ടുനാള്‍ മുന്‍പ് ട്രാന്‍സ്മിയോ എന്നൊരു സ്റ്റാര്‍ട്ടപ്പ് കമ്പനി കോഴിക്കോട് NIT യുമായി ഒരു ധാരണാപത്രം ഒപ്പിട്ടു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് , ഫോട്ടോണിക്സ് അടക്കമുള്ള സാങ്കേതികമേഖലകള്‍ വികസിപ്പിക്കാനാണ് ധാരണാപത്രം. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്കി രംഗത്തെത്തിയിരിക്കുകയാണ് ജതിന് ദാസ്.
സ്പ്രിങ്ക്ളര്‍ വിവാദക്കാലത്ത് മാതൃഭൂമി അടക്കമുള്ള മാധ്യമങ്ങള്‍ ക്രൂരവിചാരണ ചെയ്ത, ‘പഠിച്ചുമാത്രം പറയുന്ന’ വിഡി സതീശന് സ്പ്രിങ്ക്ളര്‍ കമ്പനിയുടെ ബിനാമി എന്ന് ആക്ഷേപിച്ച, ഓട്ടോ തൊഴിലാളിയുടെ മകന്റെ കമ്പനിയെന്ന് ജതിന് ഫേസ്ബുക്കില്‍ കുറിക്കുന്നു. അതേ , ഇത്തവണയും മൈക്രോസോഫ്റ്റിന്റെ എംവിപി പുരസ്കാരം നേടിയ (തുടര്‍ച്ചയായി ആറാം തവണ) സംരംഭകനായ സഫില്‍ സണ്ണിയുടെ സ്റ്റാര്‍ട്ടപ്പെന്ന് അദ്ദേഹം കുറിച്ചു.
ഇതേ സഫിലിന്റെ സ്റ്റാര്‍ട്ടപ്പാണ് ഓയില്‍ പൈപ്പുകളിലെ ചോര്‍ച്ച കണ്ടെത്തുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. വിഡി സതീശന്റെ ജില്ലയില്‍ തന്നെയാണ് അന്നും ഇന്നും സഫില്‍ സണ്ണി തന്റെ സംരംഭം നടത്തിപ്പോരുന്നത്. സ്പ്രിങ്ക്ളര്‍ ബിനാമി എന്ന തന്റെ ആരോപണത്തില്‍ സതീശന് ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടോ എന്നും ജതിന് ചോദിക്കുന്നുണ്ട്.
ക്രൂരവിചാരണക്ക് വിധേയനാക്കിയ മാതൃഭൂമിയും മനോരമയുമൊക്കെത്തന്നെ സഫിലിന്റെ കമ്പനിയെപ്പറ്റി വാര്‍ത്ത കൊടുക്കുന്നത് കാണുമ്പൊള്‍ അഭിമാനം തോന്നുന്നുണ്ട്. ഇവരുടെയൊന്നും കഥകളും മനോനിലയും കണ്ട് അവര്‍ക്കൊപ്പം ചേര്‍ന്ന് ഈ ചെറുപ്പക്കാരെ പണ്ട് വേട്ടയാടാന്‍ തയ്യാറായില്ല എന്നതില്‍ അന്നുമിന്നും അഭിമാനമേയുള്ളൂ .. അന്നും ഇന്നും സംരംഭകരുടെ പക്ഷത്താണ് .. അത് സഫില്‍ സണ്ണിയായാലും രജിത് രാമചന്ദ്രനായാലും, മറ്റാരായാലുമെന്ന് ജതിന് കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
രണ്ട് കാര്യങ്ങൾ …
ഒന്ന്:
ഇൻഫോസിസ് മേധാവിയെ കഴിഞ്ഞയാഴ്ചയാണ് ഇന്ത്യയുടെ ധനമന്ത്രി വിളിച്ചുവരുത്തിയത്. ആദായനികുതി പോർട്ടലിലെ നിരന്തരമായ പ്രശ്നങ്ങളും മാസങ്ങളായുള്ള തകരാറുകളും പരിഹരിക്കാൻ ഇൻഫോസിസിന് കഴിയാത്തതിന്റെ പേരിലാണ് കമ്പനിയുടെ മേധാവിയെത്തന്നെ രാജ്യത്തിൻറെ ധനമന്ത്രി വിളിച്ചുവരുത്തിയത്.
അതീവഗൗരവത്തോടെ ഇടപെടുന്നുണ്ടെന്നും പ്രശ്നം ഉടനെ പരിഹരിക്കുമെന്നും കമ്പനി മേധാവി ധനമന്ത്രിക്ക് ഉറപ്പുനൽകി. എനിക്ക് ഇൻഫോസിസ് പറഞ്ഞതിനെ മുഖവിലക്കെടുക്കാൻ കഴിയും. ടെക്നിക്കൽ എറർ പരിഹരിക്കാനുള്ള അവരുടെ ശ്രമങ്ങൾ എത്രയും വേഗം ഫലം കാണട്ടെ, ആദായനികുതി പോർട്ടൽ പ്രശ്നങ്ങൾ പരിഹരിച്ച് നന്നായി വരട്ടെ …
പിന്നെ , ഇൻഫോസിസ് നമ്മുടെ നാട്ടിലെ സ്റ്റാർട്ടപ്പ് കമ്പനി അല്ലാത്തതുകൊണ്ട് രക്ഷപ്പെട്ടു .. ബെവ്കോ ആപ്പിൽ ലോഞ്ചിങ് ദിവസം OTP കിട്ടാത്തത് പിന്നീട് ദിവസങ്ങളോളം അന്തിചർച്ചയും ഫീച്ചറുകളുമാക്കിയ മാധ്യമങ്ങൾ നമുക്കുണ്ട് … ബെവ്കോ ഉടമകൾ കമ്പനി അകത്തുനിന്നും അടച്ചു പൂട്ടി രക്ഷപ്പെട്ടു എന്ന് റിപ്പോർട്ട് ചെയ്ത മനോരോഗിയായ മനോരമക്കാരനും കൂട്ടാളികളും മിക്കവാറും ഇൻഫോസിസ് കേരളത്തിലായിരുന്നുവെങ്കിൽ ഇതിലും ഭീകരമായി വിചാരണചെയ്തു കൊന്നേനെ …
——
രണ്ട്:
രണ്ടുനാൾ മുൻപ് ട്രാൻസ്മിയോ എന്നൊരു സ്റ്റാർട്ടപ്പ് കമ്പനി കോഴിക്കോട് NIT യുമായി ഒരു ധാരണാപത്രം ഒപ്പിട്ടു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , ഫോട്ടോണിക്സ് അടക്കമുള്ള സാങ്കേതികമേഖലകൾ വികസിപ്പിക്കാനാണ് ധാരണാപത്രം.
ഏതാ ഈ ട്രാൻസ്മിയോ കമ്പനി എന്നറിയുമോ ?
സ്പ്രിങ്ക്ളർ വിവാദക്കാലത്ത് മാതൃഭൂമി അടക്കമുള്ള മാധ്യമങ്ങൾ ക്രൂരവിചാരണ ചെയ്ത, “പഠിച്ചുമാത്രം പറയുന്ന” വിഡി സതീശൻ സ്പ്രിങ്ക്ളർ കമ്പനിയുടെ ബിനാമി എന്ന് ആക്ഷേപിച്ച, ഓട്ടോ തൊഴിലാളിയുടെ മകന്റെ കമ്പനി .. അതേ , ഇത്തവണയും മൈക്രോസോഫ്റ്റിന്റെ എംവിപി പുരസ്കാരം നേടിയ (തുടർച്ചയായി ആറാം തവണ) സംരംഭകനായ സഫിൽ സണ്ണിയുടെ സ്റ്റാർട്ടപ്പ്..
ഇതേ സഫിലിന്റെ സ്റ്റാർട്ടപ്പാണ് ഓയിൽ പൈപ്പുകളിലെ ചോർച്ച കണ്ടെത്തുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്..
“പഠിച്ചുമാത്രം അഭിപ്രായം പറയുന്ന” വിഡി സതീശന്റെ ജില്ലയിൽ തന്നെയാണ് അന്നും ഇന്നും സഫിൽ സണ്ണി തന്റെ സംരംഭം നടത്തിപ്പോരുന്നത് … സ്പ്രിങ്ക്ളർ ബിനാമി എന്ന തന്റെ ആരോപണത്തിൽ സതീശൻ ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടോ എന്നറിയാൻ താല്പര്യമുണ്ട്. ഒരു സംരംഭകനെ ഇങ്ങനെയൊന്നും അധിക്ഷേപിക്കരുത് എന്ന് പറഞ്ഞതിന് “ന്യായീകരണത്തൊഴിലാളി” എന്ന വിളി സതീശനിൽ നിന്നും കേട്ട ആളെന്ന നിലയിൽ കൂടിയാണ് ആ താല്പര്യം …
ക്രൂരവിചാരണക്ക് വിധേയനാക്കിയ മാതൃഭൂമിയും മനോരമയുമൊക്കെത്തന്നെ സഫിലിന്റെ കമ്പനിയെപ്പറ്റി വാർത്ത കൊടുക്കുന്നത് കാണുമ്പൊൾ അഭിമാനം തോന്നുന്നുണ്ട് .. ഇവരുടെയൊന്നും കഥകളും മനോനിലയും കണ്ട് അവർക്കൊപ്പം ചേർന്ന് ഈ ചെറുപ്പക്കാരെ പണ്ട് വേട്ടയാടാൻ തയ്യാറായില്ല എന്നതിൽ അന്നുമിന്നും അഭിമാനമേയുള്ളൂ .. അന്നും ഇന്നും സംരംഭകരുടെ പക്ഷത്താണ് .. അത് സഫിൽ സണ്ണിയായാലും രജിത് രാമചന്ദ്രനായാലും, മറ്റാരായാലും …
നമ്മുടെ യുവതലമുറയാണ് … അവർ സാങ്കേതികമേഖലയുടെ ഉയരങ്ങൾ കീഴടക്കട്ടെ … വീണും എഴുന്നേറ്റും പിന്നെയും വീണും പിന്നെയും എഴുന്നേറ്റുമൊക്കെത്തന്നെയാണ് ലോകത്തെ ഭീമന്മാരെല്ലാം വളർന്നത് … നമ്മുടെ പുതുതലമുറയും അതിന് ശ്രമിക്കട്ടെന്നേ …
————-
മാധ്യമങ്ങൾ എത്രമാത്രം സാഡിസ്റ് മനോഭാവത്തോടെയും നശീകരണ സ്വഭാവത്തോടെയുമാണ് ഈ നാട്ടിൽ നിലകൊള്ളുന്നതെന്ന കാര്യം കൂടി ഇതൊക്കെ പറയുന്നുണ്ട് … ഇക്കൂട്ടരിൽ വലിയൊരുവിഭാഗം വീഴാതെ നടക്കാൻ പഠിച്ചവരായതുകൊണ്ടുതന്നെ സകലതിനോടും പുച്ഛവും അസഹിഷ്ണുതയും പേറുന്നവരാണ് … ഇവർ നാടിനുനൽകുന്ന പോസിറ്റീവ് സംഭാവന എന്താണ് എന്ന് ഇന്നലെകൂടി ഒരാളോട് ചാറ്റിനിടയിൽ ചോദിച്ചിരുന്നു …
Discussion about this post