തിരുവനന്തപുരം:സംസ്ഥാനത്തെ ബീച്ചുകൾ ഇന്ന് മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും.ഓണത്തിന് മുന്നോടിയായാണ് നടപടി. മാളുകൾ ബുധനാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും. ഇനി ഓണം കഴിയുന്നതുവരെ ഞായറാഴ്ച ലോക്ഡൗൺ താത്കാലികമായി ഒഴിവാക്കിയതും വിനോദസഞ്ചാര മേഖലയെയും സജീവമാക്കും.
ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറന്നതിന് പിന്നാലെ അടച്ചിട്ടിരിക്കുന്ന ബീച്ചുകൾ കൂടി തുറക്കുമ്പോൾ സംസ്ഥാനത്തെ ടൂറിസം മേഖലക്കു നീണ്ട ഇടവേളക്ക് ശേഷം പുതുജീവൻ ലഭിക്കും എന്നാണ് പ്രതീക്ഷ. കോവിഡ് മാനദണ്ഡം പാലിച്ച് കുടുംബത്തോടൊപ്പം ബീച്ചുകളിൽ പ്രവേശിക്കാം. ടൂറിസ്റ്റ് കേന്ദ്രങ്ങളും ഇന്നുമുതൽ സജീവമായിരിക്കും. വാക്സിനെടുത്തവർക്ക് ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിന് തടസമില്ല.
വിനോദസഞ്ചാരികൾക്ക് ഒരുതരത്തിലും ബുദ്ധിമുട്ട് സൃഷ്ടിക്കരുതെന്ന് ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു.
Discussion about this post