പരിക്ക് പറ്റി വീണ കാക്കയെയും പരുന്തിനെയും സംരക്ഷിച്ചു; പറക്കമുറ്റിയിട്ടും റഷീദിനെ വിട്ടപിരിയാതെ ഇവര്‍, അപൂര്‍വ്വ സൗഹൃദം

rare friendship | Bignewslive

മലപ്പുറം: പരിക്ക് പറ്റി നിലത്തുവീണ കാക്കയെയും പരുന്തിനെയും സംരക്ഷിച്ച റഷിദീനെ വിട്ടുപിരിയാതെ കൂട്ടായി മാറിയിരിക്കുകയാണ് ഈ പറവകള്‍. പറക്കമുറ്റിയിട്ടും റഷീദിനെ പിരിഞ്ഞ് ഇരുവരും പോയിട്ടില്ല. പുല്‍വെട്ട ചിറക്കല്‍ കുണ്ടിലെ റഷീദിനാണ് ഈ അപൂര്‍വ്വ സൗഹൃദം കൈവന്നത്.

റഷീദ് വിളിച്ചാല്‍ കാക്ക പറന്നുവന്ന് വലതു ചുമലിലിരിക്കും, പരുന്ത് ഇടത് ചുമലിലും. രണ്ട് മാസം മുമ്പാണ് മരം മുറി തൊഴിലാളിയായ റഷീദിന് പരിക്കേറ്റ നിലയില്‍ കാക്കയെ ലഭിച്ചത്. തുടര്‍ന്ന് അതിന് വേണ്ട പരിചരണം നല്‍കി. പറക്കാനായതും കാക്ക പറന്നുപോകാതെ റഷീദിന്റെ കൂടെ കൂടുകയായിരുന്നു. പരുന്തിനെയും റഷീദിന് പരിക്കേറ്റ നിലയിലാണ് ലഭിച്ചത്. വൈദ്യുതി കമ്പിയില്‍ കുടുങ്ങിയ ഇതിനെയും പരിചരിച്ചു. അങ്ങനെ കാക്കയെ പോലെ റഷീദിന്റെ ഈ പരുന്തും ഇദ്ദേഹത്തിനൊപ്പം കൂടുകയായിരുന്നു.

തൊട്ടടുത്ത അങ്ങാടിയിലെത്തി വിളിക്കുമ്പോഴും ആള്‍ക്കൂട്ടത്തിനിടയിലുള്ള റഷീദിന്റെ ചുമലിലേക്ക് കാക്കയും പരുന്തും പാറിയെത്തും. ജോലി കഴിഞ്ഞ് മടങ്ങിയെത്തി വിശ്രമിക്കുമ്പോള്‍ റഷീദ് ശബ്ദമുണ്ടാക്കും, കൈയടിക്കും. അപ്പോഴും ഇവ എത്തും. റഷീദ് തീറ്റ നല്‍കിയാലേ പിന്നെ തിരികെ പോകൂ.

Exit mobile version