സർക്കാർ സർവീസിൽ ജോലി ചെയ്തിരുന്ന അമ്മ വഴിയാണ് സിവിൽ സർവീസിനെപ്പറ്റി എംഎസ് മാധവിക്കുട്ടി ആദ്യമായി കേൾക്കുന്നത്. തന്റെ ഡിപ്പാർട്ട്മെന്റിന്റെ മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തങ്ങളും ഓരോ കാര്യങ്ങളിലും അവർക്ക് നൽകാൻ കഴിയുന്ന ഇംപാക്ടും നേരിട്ട് കാണുന്ന അമ്മ അവരുടെ കഥകളിലൂടെ മാധവിക്കുട്ടിയെ ഏറെ മോഹിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ സിവിൽ സർവീസ് നേടണം എന്നതായിരുന്നു മാധവിയുടെ ഏറ്റവും വലിയ ലക്ഷ്യം. മൂന്ന് തവണ ഇതിനായി സ്വന്തമായി പരിശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. താൻ ആഗ്രഹിക്കുന്ന തരത്തിൽ ഗൈഡ് ചെയ്യുന്ന കോച്ചിംഗ് സെന്ററുകൾ ആസമയത്ത് തിരുവനന്തപുരത്ത് കണ്ടെത്താനാവാത്തതായിരുന്നു സ്വന്തമായി തയ്യാറെടുക്കാനുണ്ടായ കാരണം.
കോച്ചിംഗ് ഇല്ലാതെ തയ്യാറെടുത്ത് അറ്റംപ്റ്റ് ചെയ്ത ആദ്യത്തെയും മൂന്നാമത്തെയും തവണ പ്രിലിമിനറിയിൽ പരാജയപ്പെട്ടെങ്കിലും രണ്ടാം തവണ ഇന്റർവ്യൂ വരെയെത്തിയിരുന്നു.എന്നാൽ ഇന്റർവ്യൂ പാസ്സാകാൻ സാധിച്ചില്ല.അപ്പോഴാണ് കൃത്യമായ കോച്ചിംഗിന്റെ ആവശ്യകത മാധവിക്ക് ശരിക്കും മനസ്സിലാകുന്നത്. സിവിൽ സർവീസ് പരീക്ഷകൾക്കോ ഇന്റർവ്യൂവിനോ വെറുതേ പഠിച്ചിട്ട് കാര്യമില്ല. ഇന്റർവ്യൂവിനടക്കം വ്യക്തമായ കോച്ചിംഗ് വേണം. പഠിച്ചതൊക്കെ എഴുതി നോക്കണം. അതിന് മാതൃകാപ്പരീക്ഷകളെഴുതണം.സ്വന്തമായി തയ്യാറെടുത്തപ്പോളൊന്നും ടെസ്റ്റ് സീരീസുകൾ മാധവി എഴുതിയിട്ടേ ഇല്ലായിരുന്നു.അങ്ങനെ സിവിൽ സർവീസ് കോച്ചിംഗ് എന്നത് ചോദ്യചിഹ്നമായിരിക്കുന്ന സമയത്താണ് തിരുവനന്തപുരത്ത് ഐലേൺ കോച്ചിംഗ് സെന്റർ ആരംഭിക്കുന്നത്. എന്നെങ്കിലുമൊരിക്കൽ സിവിൽ സർവീസ് നേടുക തന്നെ ചെയ്യും എന്ന ഉറപ്പിൽ അങ്ങനെ മാധവിക്കുട്ടി ഐലേണിലെത്തി.
ഐലേണിലെത്തിയതോടെ പഠനം ഓർഗനൈസ്ഡായി. വെറുതേ പഠിപ്പിക്കുക മാത്രമല്ല, അവയൊക്കെ ടെസ്റ്റ് സീരീസുകൾ നടത്തി വിലയിരുത്തുകയും പരീക്ഷയെ കൂടുതൽ പരിചിതമാക്കുകയും ചെയ്താണ് ഇവിടെ കോച്ചിംഗ്. മാധവിക്ക് വേണ്ടിയിരുന്നതും അതുതന്നെയായിരുന്നു. ഐലേണിലെ മെന്റർഷിപ്പിലൂടെ അടുത്ത തവണത്തെ അറ്റംപ്റ്റിൽ മൂന്ന് കടമ്പകളും കടന്ന് സിവിൽ സർവീസ് നേടാൻ മാധവിയ്ക്കായി.
ഐഎഎസ് പരീക്ഷകളിൽ കൃത്യമായ കോച്ചിംഗിനുള്ള പ്രാധാന്യം മാധവി മനസ്സിലാക്കിയത് പരീക്ഷകളുടെ മാർക്കിൽ വന്ന വലിയ വ്യത്യാസം കണ്ടപ്പോളായിരുന്നു.ഇന്റർവ്യൂ വരെയെത്തിയ രണ്ടാമത്തെ അറ്റംപ്റ്റിൽ ജിഎസ് പേപ്പറിന് നേടിയ 330 മാർക്ക് അവസാന അറ്റംപ്റ്റിൽ 420 ആയി ഉയർന്നു. മാതൃകാപ്പരീക്ഷകളാണ് ഈ വിജയത്തിന്റെ ഒരു സുപ്രധാന ഘടകം എന്നാണ് മാധവിയുടെ അഭിപ്രായം. ഐലേണിൽ ടെസ്റ്റ് സീരീസുകൾക്ക് നൽകുന്ന പ്രധാന്യം ഓരോ വിജയത്തിലും പ്രതിഫലിക്കാറുണ്ടെന്നാണ് തന്റെ അനുഭവത്തിൽ നിന്നും മാധവിക്ക് പറയാനുള്ളത്.
‘മാതൃകാ പരീക്ഷകളാണ് തയ്യാറെടുപ്പുകളെ പൂർണമാക്കുന്നത്. എത്രത്തോളം പഠിച്ചു എന്നത് പരീക്ഷകളിൽ പ്രതിഫലിപ്പിക്കാൻ കഴിയണം.ഇതിന് എന്താണ് പരീക്ഷ ഡിമാൻഡ് ചെയ്യുന്നതെന്നും എങ്ങനെയാണ് പരീക്ഷയെ സമീപിക്കേണ്ടതെന്നും അറിയണം. ഇതിന് മാതൃകാ പരീക്ഷകൾ എഴുതിയേ തീരൂ.’ മാധവി പറയുന്നു.
”സിലബസ് നന്നായി മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.ഏത് തരം വാർത്തയായാലും അത് സിലബസുമായി ബന്ധപ്പെടുത്തിയെടുക്കാൻ ശ്രമിക്കണം. സ്വന്തമായി നോട്ടുകളുണ്ടാക്കുന്നത് ഇതിന് ഏറെ ഗുണം ചെയ്യും. റിവിഷനുകൾ എളുപ്പമാക്കാനും ഇവ സഹായിക്കും. പഠിക്കുമ്പോൾ ഓരോ ഘട്ടത്തിനും പ്രത്യേകം പഠനരീതി വെയ്ക്കേണ്ട ആവശ്യമില്ല. പ്രിലിമിനറിയുടെ മറ്റൊരു വേർഷൻ തന്നെയാണ് മെയിൻസും. പലരും രണ്ടിനും വെവ്വേറെ പഠിക്കുന്നതായി കണ്ടിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നത് രണ്ട് പരീക്ഷകളെയും കാര്യമായി ബാധിക്കും. പഠിക്കുമ്പോൾ സിവിൽ സർവീസ് എന്ന ഒറ്റ ലക്ഷ്യത്തിനായി പഠിക്കുക. പഠിച്ച കോഴ്സോ, മീഡിയമോ, സ്വന്തം നാടോ ഒന്നും തന്നെ സിവിൽ സർവീസ് പരീക്ഷകളെ ബാധിക്കുന്ന കാര്യമല്ല. സർവീസിനോടുള്ള അഭിനിവേശവും അതിലേക്കെത്താനുള്ള ലക്ഷ്യബോധവുമാണ് ഓരോ വിജയത്തിന് പിന്നിലും. സ്ഥിരപരിശ്രമവും ശരിയായ മെന്റർഷിപ്പുമുണ്ടെങ്കിൽ സിവിൽ സർവീസ് ഒരു ബാലികേറാമല അല്ല.” മാധവി കൂട്ടിച്ചേർത്തു.
നോട്ടുകൾ തയ്യാറാക്കുമ്പോൾ സിസ്റ്റമാറ്റിക് ആയി ചെയ്യാൻ ശ്രമിക്കുക എന്നതാണ് മാധവിക്കുട്ടിക്ക് നൽകാനുള്ള മറ്റൊരു ടിപ്. എവർനോട്ടിൽ നോട്ടുകൾ തയ്യാറാക്കിയാണ് മാധവി പഠിച്ചിരുന്നത്. സിലബസിന്റെ പൂർണമായ സ്ട്രക്ച്ചർ ഈ നോട്ടുകളിൽ നിന്നുമാണ് മനസ്സിലാക്കിയിരുന്നത്. മെയിൻസ് ടെസ്റ്റ് സീരീസുകളുടെ സമയത്ത് നാലോ അഞ്ചോ പേരുള്ള ഗ്രൂപ്പുകളായി തിരിച്ചായിരുന്നു ഐലേണിൽ കോച്ചിംഗ.് ഓരോ വിഷയത്തിലും വ്യത്യസ്ത അഭിപ്രായങ്ങൾ അങ്ങനെ ലഭിച്ചിരുന്നു.ഈ അഭിപ്രായങ്ങൾ അനലൈസ് ചെയ്ത് തയ്യാറെടുത്തത് വളരെ സഹായകമായി.ഐലേണിലെ മെന്റർ നിഖിൽ സർ ആൻസർ പ്രിപ്പറേഷനിൽ ഒരുപാട് സഹായിച്ചിട്ടുണ്ട്. മാധവി കൂട്ടിച്ചേർത്തു.
2018ൽ ഐഎഎസ് നേടിയ മാധവിക്കുട്ടിയുടെ ഭർത്താവ് തമിഴ്നാട് കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായ കൃഷ്ണരാജാണ്. രണ്ട് പേരും ചേർന്നായിരുന്നു സിവിൽ സർവീസ് പരീക്ഷകൾ്ക്കായുള്ള തയ്യാറെടുപ്പ്.
(ബിഗ്ന്യൂസ് ലൈവും ഐലേൺ ഐഎഎസ് അക്കാദമിയും ചേർന്ന് നടത്തുന്ന സിവിൽ സർവീസ് മോട്ടിവേഷൻ പ്രോഗ്രാമിൽ നിന്ന്.)
സിവിൽ സർവീസ് പഠനവുമായി ബന്ധപ്പെട്ട സ്കോളർഷിപ്പ് / ഓൺലൈൻ ക്ലാസ്/ ക്ലാസ്റൂം ബാച്ചുകൾ / ഓറിയെന്റേഷൻ വർക്ക്ഷോപ്പുകൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള നമ്പറിൽ ബന്ധപ്പെടാവുന്നതാണ്- 8089166792
Discussion about this post