തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുമ്പ് വകുപ്പുകളെ സംബന്ധിച്ച് തീരുമാനമായി. ഏറെ ശ്രദ്ധേയമായ ആരോഗ്യ വകുപ്പ് ഇനി വീണ ജോർജ് കൈകാര്യം ചെയ്യും. കെകെ ശൈലജ ടീച്ചർക്ക് പകരം വീണ ജോർജ് ആരോഗ്യമന്ത്രിയാവുമെന്നാണ് റിപ്പോർട്ട്. ആഭ്യന്തരം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കൈകാര്യം ചെയ്യും. കെഎൻ ബാലഗോപാലാണ് മന്ത്രിസഭയിലെ ധനകാര്യമന്ത്രി. വ്യവസായ വകുപ്പ് പി രാജീവിനാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് ആർ ബിന്ദുവിനായിരിക്കും. ബുധനാഴ്ച ചേർന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം.
എല്ലാ മന്ത്രിമാരുടെയും വകുപ്പുകൾ നിശ്ചയിക്കാൻ മുഖ്യമന്ത്രിയെയാണ് ഇടതുമുന്നണിയോഗം ചുമതലപ്പെടുത്തിയിരുന്നത്. സിപിഎമ്മിന്റെയും സിപിഐയുടെയും കൈവശമുള്ള പ്രധാനവകുപ്പുകളിൽ മാറ്റമില്ല.
പിണറായി വിജയൻ- പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, ഐടി, ആസൂത്രണം, മെട്രോ
കെ.എൻ. ബാലഗോപാൽ-ധനകാര്യം
വീണ ജോർജ്-ആരോഗ്യം
പി. രാജീവ്-വ്യവസായം
ആർ.ബിന്ദു-സാമൂഹിക ക്ഷേമം, പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം
എം.വി. ഗോവിന്ദൻ- തദ്ദേശസ്വയംഭരണം
പി.എ. മുഹമ്മദ് റിയാസ്-പൊതുമരാമത്ത്, ടൂറിസം
വി.എൻ. വാസവൻ-എക്സൈസ്, തൊഴിൽ
കെ. കൃഷ്ണൻകുട്ടി-വൈദ്യുതി
അഹമ്മദ് ദേവർകോവിൽ-തുറമുഖം
Discussion about this post