ഇരട്ടയാർ: ഇടുക്കിയിലെ തെരഞ്ഞെടുപ്പ് യോഗത്തിനിടെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കെതിരെ പരാമർശവുമായി മുൻഇടുക്കി എംപി ജോയ്സ് ജോർജ്. രാഹുലിനെ സ്ത്രീകൾ സൂക്ഷിക്കണമെന്നും ഭയക്കണമെന്നും ജോയ്സ് ജോർജ് പ്രസംഗത്തിനിടെ പറഞ്ഞു.
‘പെൺകുട്ടികൾ പഠിക്കുന്ന കോളേജുകളിൽ മാത്രമേ രാഹുൽ പോവുകയുള്ളൂ. പെൺകുട്ടികളെ വളഞ്ഞും നിവർന്നും നിൽക്കാൻ രാഹുൽ പഠിപ്പിക്കും. വിവാഹം കഴിക്കാത്ത രാഹുൽ കുഴപ്പക്കാരനാണ്’ എന്നും ജോയ്സ് ജോർജ് പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു.
തിങ്കളാഴ്ച ഇരട്ടയാറിൽ നടന്ന തെരഞ്ഞെടുപ്പ് പരിപാടിക്കിടെയാണ് ജോയ്സിന്റെ വിവാദ പരാമർശം. അതേസമയം, ജോയ്സ് ജോർജിന്റെ പരാമർശത്തിന് എതിരെ ഇടുക്കി എംപി ഡീൻ കുര്യാക്കോസ് രംഗത്തെത്തി. അവനവന്റെ സ്വാഭാവമാണ് മറ്റുള്ളവർക്കെന്ന് ജോയ്സ് തെറ്റിദ്ധരിച്ചതാകുമെന്ന് ഡീൻ ആഞ്ഞടിച്ചു. അശ്ലീല മനസ്സിന്റെ ഉടമയായ ഒരു മ്ലേച്ഛനാണ് താൻ എന്നു കൂടി ജോയ്സ് തെളിയിച്ചിരിക്കുകയാണ്. രാഹുൽ ഗാന്ധിയെ ഈയൊരു പദപ്രയോഗത്തിലൂടെ വിമർശിക്കാൻ ജോയ്സിന് എന്താണ് യോഗ്യതയെന്നും ഡീൻ ആരാഞ്ഞു.
Discussion about this post