കോഴിക്കോട്: കേരള കോൺഗ്രസ് എം ജോസ് വിഭാഗം എല്‍ഡിഎഫിന്റെ ഭാഗമായതോടെ വിട്ടുനൽകിയ കുറ്റ്യാടി മണ്ഡലം സിപിഎം തിരിച്ചെടുത്തു. കുറ്റ്യാടി ഉൾപ്പടെ 13 നിയമസഭാ സീറ്റുകളാണ് കേരളാ കോൺഗ്രസ് എമ്മിന് ഇടതുപക്ഷം നൽകിയത്. എന്നാൽ കുറ്റ്യാടിയിൽ രൂപപ്പെട്ട സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തിൽ കേരളാ കോൺഗ്രസ് എം കുറ്റ്യാടി സീറ്റ് സിപിഎമ്മിന് വിട്ടുനൽകാൻ തീരുമാനിച്ചതായി ചെയർമാൻ ജോസ് കെ മാണി അറിയിക്കുകയായിരുന്നു.
‘കേരളാ കോൺഗ്രസ് എമ്മിനെ സംബന്ധിച്ച് ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പിനും ഐക്യത്തിനുമാണ് മുഖ്യപരിഗണന. ഈ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി ജയിക്കേണ്ടതും എൽഡിഎഫിന്റെ തുടർഭരണം കേരളത്തിൽ ഉണ്ടാകേണ്ടതും രാഷ്ട്രീയമായ അനിവാര്യതയാണ് എന്ന ഉന്നതമായ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തി മുന്നണിയുടെ ഐക്യത്തിന് ഒരു പോറൽപോലും ഏൽപ്പിക്കുന്ന ഒന്നും കേരളാ കോൺഗ്രസ് എമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടാകരുത് എന്ന നിർബന്ധമുണ്ട്. 13 സീറ്റ് കേരളാ കോൺഗ്രസ്സ് പാർട്ടിക്ക് പൂർണ്ണമായും അവകാശപ്പെട്ടതാണെങ്കിലും നിലവിലെ പ്രത്യേക സാഹചര്യത്തിൽ ഇടതുമുന്നണി നേതൃത്വവുമായി നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം എടുത്തിട്ടുള്ളത്’- ജോസ് കെ മാണി പറഞ്ഞു.
മുന്നണി മര്യാദയുടെ ഭാഗമായി കുറ്റ്യാടി വിട്ടുനൽകിയ ജോസ് കെ മാണിക്ക് സോഷ്യൽമീഡിയയിൽ ഇഠതുപക്ഷ പ്രവർത്തകരുടെ അഭിനന്ദനപ്രവാഹമാണ്. നേരത്തെ കുറ്റ്യാടി സീറ്റ് സംബന്ധിച്ച വിഷയത്തിൽ കോടിയേരി ബാലകൃഷ്ണൻ ജോസ് കെ മാണിയുമായി ചർച്ച നടത്തിയിരുന്നു. ഇതേ തുടർന്നാണ് തീരുമാനം. കുറ്റ്യാടിയിൽ ഡിവൈഎഫ്ഐ നേതാവ് എഎ റഹീം സ്ഥാനാർത്ഥിയായേക്കുമെനന്ും സൂചനയുണ്ട്.
Discussion about this post