കുണ്ടറ: കൊല്ലത്ത് മൂന്നര മാസം പ്രായമുള്ള പെൺകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയായ യുവതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കാഞ്ഞിരകോട് മായംകോട് നന്ദാവനത്തിൽ ദിവ്യ(24)യെയാണു കുണ്ടറ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു ദാരുണസംഭവം. പോലീസ് പറയുന്നതിങ്ങനെ: ചിറ്റുമലയിൽ ആയുർവേദ ക്ലിനിക് നടത്തുന്ന ഭർത്താവ് ഉച്ചയ്ക്കു വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം മടങ്ങിയിരുന്നു. ശേഷം കുഞ്ഞ് കരഞ്ഞപ്പോൾ ബക്കറ്റിലെ വെള്ളത്തിൽ താഴ്ത്തി ദിവ്യ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു.
അതേസമയം, പ്രസവാനന്തരം ചിലരിൽ കാണപ്പെടുന്ന മാനസിക സമ്മർദ്ദം ദിവ്യയിലുമുണ്ടായിരുന്നു എന്നാണ് സൂചന. പ്രസവത്തെ തുടർന്ന് ദിവ്യയ്ക്കു മാനസിക അസ്വസ്ഥത ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇവർ പ്രസവശേഷം ഒരു തവണ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതായും ബന്ധുക്കൾ പറയുന്നു. കുഞ്ഞിന്റെ മൃതദേഹം കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
Discussion about this post