വടകര: പ്രണയ ദിനത്തിൽ വിവാഹിതരായ വരനും വധുവിനും പ്രണയത്തോടൊപ്പം നാടിന്റെ പ്രശ്നങ്ങളെ കുറിച്ചുകൂടി ചിന്തിച്ചപ്പോൾ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ സമരം കൂടി ചേർക്കപ്പെടുകയായിരുന്നു. ജീവിതം തന്നെ ഒരു സമരമാണെന്ന് ഓർമ്മിച്ച് കോഴിക്കോട് വരകരയിൽ നടന്ന വിവാഹമാണ് വരന്റേയും വധുവിന്റേയും പ്രവർത്തികൊണ്ട് ഏറെ വ്യത്യസ്തമായത്.
കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വരൻ അഭിനും വധു ഹർഷിതയും ട്രാക്ടറിൽ സഞ്ചരിക്കാൻ തീരുമാനിക്കുകയായിരുന്നു. വിവാഹശേഷമാണ് ഇരുവരും ട്രാക്ടിറിൽ കയറി യാത്രചെയ്തത്.
ഞായറാഴ്ച നടന്ന വടകരയിലാണ് വ്യത്യസ്തമായ ഈ വിവാഹയാത്ര നടന്നത്. കോട്ടക്കടവി നടുക്കണ്ടിയിൽ ഗിരീശന്റെയും ലീലയുടെയും മകനാണ് വർ അഭിൻ ഗിരീഷ്. എടച്ചേരിയിൽ രാജുവിന്റെയും സരളയുടെയും മകൾ ഹർഷിതയാണ് അഭിനൊപ്പം ട്രാക്ടറിൽ കയറിയ വ്യത്യസ്തയായ വധു. ഇവരുടെ വിവാഹദിനത്തിലെ ഈ വേറിട്ട കാഴ്ച ബന്ധുക്കൾക്കും നാട്ടുകാർക്കും കൗതുകമായി.
Discussion about this post