തിരുവനന്തപുരം; കാലം മാറിയത് ഇവര്‍ ആരും അറിഞ്ഞിരുന്നില്ലെന്ന് ടിവി രാജേഷ് എംഎല്‍എ. സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ചരിത്ര വിജയം നേടിയതിന് പിന്നാലെയാണ് എംഎല്‍എ പ്രതികരണവുമായി രംഗത്തെത്തിയത്. കള്ളപ്രചരണങ്ങള്‍ക്ക് അല്പായുസ്സ് മാത്രമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. ആത്യന്തികമായി ജയം സത്യത്തിന് മാത്രമായിരിക്കും. ഈ രാജ്യത്ത് നിന്നും ചെങ്കൊടി ഉന്മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ച ബിജെപിക്കും ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ വര്‍ഗീയ കക്ഷികളെ കൂട്ടുപിടിച്ച് ബിജെപിയോട് ഒത്ത് ചേര്‍ന്ന് കരുക്കള്‍ നീക്കിയ യുഡിഎഎഫിനും കേരളത്തിലെ ജനങ്ങള്‍ മറുപടി നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ നടത്തിയ രാഷ്ട്രീയ വേട്ടയാടല്‍ കേരളത്തില്‍ വിലപ്പോവില്ല എന്ന് ജനങ്ങള്‍ തെളിയിച്ചു. മാധ്യമങ്ങളുടെ വാര്‍ത്ത സൃഷ്ടികളും നുണ പ്രചരണങ്ങളും ഭരണ വിരുദ്ധ വികാരം ഉണ്ടാക്കാനുള്ള തത്രപ്പാടുകളും തകര്‍ന്നടിഞ്ഞു. കാലം മാറിയത് ഇവര്‍ ആരും അറിഞ്ഞിരുന്നില്ല. എല്‍ഡിഎഫ് കൂടുതല്‍ കരുത്തോടെ മുന്നേറി. പ്രളയ കാലത്തും മഹാമാരി കാലത്തും ചേര്‍ത്ത് പിടിച്ചതിനും പട്ടിണി കിടത്താത്തതിനും യുഡിഎഫ് ദയാവധം വിധിച്ച സാധാരണക്കാരന്റെ സ്കൂളുകള്‍ക്ക് മികവേകിയതിനും സര്‍ക്കാര്‍ ആശുപത്രികളെ ഹൈടെക് ആക്കിയതിനും കിഫ്ബിയിലൂടെ 60,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം കൊണ്ടുവന്നതിനും ഒരിക്കലും നടക്കില്ല എന്ന് കരുതിയ നാഷണല്‍ ഹൈവേ, ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതികള്‍ നടപ്പിലാക്കിയതിനും അങ്ങനെ നിരവധി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായി നടപ്പിലാക്കിയ സര്‍ക്കാരിന് ജനങ്ങള്‍ നല്കിയ അംഗീകാരം ആണ് തെരഞ്ഞെടുപ്പ് ഫലം.
ഈ തെരഞ്ഞെടുപ്പ് ഫലം പുതിയ കാലത്തിന്റെ നേര്‍സാക്ഷ്യമാണ്. ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി ഇച്ഛാ ശക്തിയോടെ ഉയര്‍ന്നു പ്രവര്‍ത്തിക്കുന്ന എല്‍ഡിഎഫ് കത്തിജ്വലിക്കുന്ന സൂര്യനാണ്. ഇന്ത്യയുടെ പ്രതീക്ഷ തന്നെയാണ് കേരളം. ജനങ്ങളില്‍ ആണ് ഞങ്ങളുടെ വിശ്വാസം. ജനങ്ങള്‍ തന്നെയാണ് ഞങ്ങളുടെ കരുത്തെന്നും അദ്ദേഹം കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
കള്ളപ്രചരണങ്ങൾക്ക് അല്പായുസ്സ് മാത്രം. ആത്യന്തികമായി ജയം സത്യത്തിന് മാത്രമായിരിക്കും.
ഈ രാജ്യത്ത് നിന്നും ചെങ്കൊടി ഉന്മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ച ബിജെപിക്കും ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ വർഗീയ കക്ഷികളെ കൂട്ടുപിടിച്ച് ബിജെപിയോട് ഒത്ത് ചേർന്ന് കരുക്കൾ നീക്കിയ യുഡിഎഎഫിനും കേരളത്തിലെ ജനങ്ങൾ മറുപടി നൽകി.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് മറ്റ് സംസ്ഥാനങ്ങളിൽ നടത്തിയ രാഷ്ട്രീയ വേട്ടയാടൽ കേരളത്തിൽ വിലപ്പോവില്ല എന്ന് ജനങ്ങൾ തെളിയിച്ചു. മാധ്യമങ്ങളുടെ വാർത്ത സൃഷ്ടികളും നുണ പ്രചരണങ്ങളും ഭരണ വിരുദ്ധ വികാരം ഉണ്ടാക്കാനുള്ള തത്രപ്പാടുകളും തകർന്നടിഞ്ഞു. കാലം മാറിയത് ഇവർ ആരും അറിഞ്ഞിരുന്നില്ല.
എൽഡിഎഫ് കൂടുതൽ കരുത്തോടെ മുന്നേറി. പ്രളയ കാലത്തും മഹാമാരി കാലത്തും ചേർത്ത് പിടിച്ചതിനും പട്ടിണി കിടത്താത്തതിനും യുഡിഎഫ് ദയാവധം വിധിച്ച സാധാരണക്കാരന്റെ സ്കൂളുകൾക്ക് മികവേകിയതിനും സര്‍ക്കാര്‍ ആശുപത്രികളെ ഹൈടെക് ആക്കിയതിനും കിഫ്ബിയിലൂടെ 60,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം കൊണ്ടുവന്നതിനും ഒരിക്കലും നടക്കില്ല എന്ന് കരുതിയ നാഷണൽ ഹൈവേ, ഗ്യാസ് പൈപ്പ് ലൈൻ പദ്ധതികൾ നടപ്പിലാക്കിയതിനും അങ്ങനെ നിരവധി നിരവധി വികസന പ്രവർത്തനങ്ങൾ മാതൃകാപരമായി നടപ്പിലാക്കിയ സർക്കാരിന് ജനങ്ങൾ നൽകിയ അംഗീകാരം ആണ് തിരഞ്ഞെടുപ്പ് ഫലം. ഈ തിരഞ്ഞെടുപ്പ് ഫലം പുതിയ കാലത്തിന്റെ നേർസാക്ഷ്യമാണ്.
ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി ഇച്ഛാ ശക്തിയോടെ ഉയർന്നു പ്രവർത്തിക്കുന്ന എൽഡിഎഫ് കത്തിജ്വലിക്കുന്ന സൂര്യനാണ്. ഇന്ത്യയുടെ പ്രതീക്ഷ തന്നെയാണ് കേരളം. ജനങ്ങളിൽ ആണ് ഞങ്ങളുടെ വിശ്വാസം. ജനങ്ങൾ തന്നെയാണ് ഞങ്ങളുടെ കരുത്ത്.
Discussion about this post