കേന്ദ്രമന്ത്രി വി മുരളീധരന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം; ബിജെപി മൂന്നാം സ്ഥാനത്ത്

v muraleedharan | bignewslive

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം. ഉള്ളൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആതിര എല്‍എസ് ജയിച്ചു. 433 വോട്ടിനാണ് ജയിച്ചത്. നിലവില്‍ യുഡിഎഫ് ഭരിക്കുന്ന വാര്‍ഡ് ആണ് ഉള്ളൂര്‍. നേതാക്കളുടെ വാര്‍ഡുകളില്‍ എതിര്‍ കക്ഷികള്‍ നേട്ടമുണ്ടാക്കുന്ന കാഴ്ചയാണ് ഇന്ന് സംസ്ഥാനത്ത് പലയിടങ്ങളിലും കാണാനായത്.

മുല്ലപ്പള്ളി രാമചന്ദ്രന്റെ വാര്‍ഡില്‍ എല്‍ഡിഎഫാണ് വിജയിച്ചത്. പ്രതിപക്ഷ നേതാവ്, മുല്ലപ്പള്ളി രാമചന്ദ്രന്‍,രമേശ് ചെന്നിത്തലയുടെ എന്നിവരുടെ വാര്‍ഡുകളില്‍ എതിര്‍ കക്ഷികളുടെ സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. ചെന്നിത്തലയുടെ വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു.

അതേസമയം തിരുവനന്തപുരം പൂജപ്പുര വാര്‍ഡില്‍ ബിജെപി നേതാവ് വിവി രാജേഷ് വിജയിച്ചു. ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സ്വദേശമായ ഉള്ള്യേരിയിലെ ആറാം വാര്‍ഡില്‍ മത്സരിച്ച
കെ സുരേന്ദ്രന്റെ സഹോദരന്‍ കെ ഭാസ്‌കരന്‍ തോറ്റു. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അസ്സൈനാര്‍ ആണ് വിജയിച്ചത്. 89 വോട്ടിന്റെ ഭൂരിപക്ഷമാണ് അസ്സൈനാര്‍ക്ക് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷെമീര്‍ ആണ് ഇവിടെ രണ്ടാം സ്ഥാനത്ത്. 441 വോട്ട് അസ്സൈനാര്‍ക്ക് ലഭിച്ചപ്പോള്‍ ഷെമീറിന് ലഭിച്ചത് 289 വോട്ടുകളാണ്.

Exit mobile version