കൊച്ചി: തിരുവനന്തപുരം നയതന്ത്ര ബാഗേജിൽ സ്വർണ്ണം കടത്തിയ കേസിലെ മൂന്നാം പ്രതി സന്ദീപ് നായർക്ക് കോടതി ജാമ്യം അനുവദിച്ചു. കേസെടുത്ത് 60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് പ്രതിക്ക് സ്വാഭാവിക ജാമ്യം അനുവദിച്ചത്.
സന്ദീപ് നായർക്ക് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്. എന്നാൽ എൻഐഎ കേസ് ഉള്ളതിനാൽ ഫലത്തിൽ ഇവർക്ക് പുറത്തിറങ്ങാനാവില്ല. നേരത്തെ മറ്റൊരു പ്രതിയായ കെടി റമീസിനും ജാമ്യം ലഭിച്ചിരുന്നു.
അതേസമയം, കേസിലെ ഒന്നാംപ്രതിയായ സ്വപ്ന സുരേഷിനെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. വെള്ളിയാഴ്ച വരെയാണ് സ്വപ്നയെ എൻഐഎ കസ്റ്റഡിയിൽ വിട്ടത്. നാല് ദിവസത്തെ കസ്റ്റഡിക്ക് ഇടയിൽ ബന്ധുക്കളെ കാണാനും സ്വപ്‌നയ്ക്ക് അനുമതിയുണ്ട്.
Discussion about this post