തിരുവനന്തപുരം: തീ പിടുത്തം എങ്ങനെ ഉണ്ടായി?? സ്വാഭാവികമായ സംഭവമാണോ, ആട്ടിമറിയാണോ?? ഇതൊക്കെ അന്വേഷണം നടത്തി മാത്രം കണ്ടെത്തേണ്ട കാര്യമാണ്. എന്നാല്‍, സംഭവം നടന്ന് നിമിഷങ്ങള്‍ക്കകം ബിജെപിയും കോണ്‍ഗ്രസ്സും ഒരേപോലെ എടുത്തു ചാടിയതിന്റെ പിന്നില്‍ ദുരൂഹതയുണ്ട്. ഇരു കൂട്ടരുടെയും ആരോപണങ്ങള്‍, രാഷ്ട്രീയ നീക്കങ്ങള്‍ എല്ലാം സംശയകരമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്.
ഏതായാലും കുറച്ചു ഫയലുകള്‍ കത്തിച്ചിട്ട് സര്‍ക്കാരിന് പ്രത്യേകിച്ച് ഒന്നും നേടാനില്ലെന്ന് റഹീം കുറിക്കുന്നു. തെളിവുകള്‍ നശിപ്പിക്കാനുള്ള ഗൂഢാലോചന അല്ല, ജാള്യത മാറ്റാനുള്ള പ്രതിപക്ഷ ശ്രമമാണ് കാണുന്നത്. ഇന്നലെ നിയമ സഭയില്‍ സ്വയം ഇളിഭ്യരായ പ്രതിപക്ഷം, അതിന്റെ ജാള്യത മാറ്റാന്‍ നടത്തുന്ന നെട്ടോട്ടമാണ് ഈ കാണുന്നതെന്നും റഹീം തുറന്നടിച്ചു.
സെക്രട്ടറിയേറ്റില്‍ തീ പിടിത്തം ഉണ്ടാകുന്നത് ആദ്യമല്ല. ഇപ്പോള്‍ ഉണ്ടായ തീ പിടിത്തം സ്വര്‍ണ്ണ കള്ളക്കടത്ത് കേസ് അന്വഷണത്തെ ആട്ടിമറിക്കാന്‍ സര്‍ക്കാര്‍ ചെയ്തതാണ് എന്നൊക്കെ വിളിച്ചു പറയുന്നത് എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണ്? അദ്ദേഹം ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
തീ പിടിത്തം എങ്ങനെ ഉണ്ടായി?? സ്വാഭാവികമായ സംഭവമാണോ, ആട്ടിമറിയാണോ?? ഇതൊക്കെ അന്വേഷണം നടത്തി മാത്രം കണ്ടെത്തേണ്ട കാര്യമാണ്. എന്നാൽ, സംഭവം നടന്ന് നിമിഷങ്ങൾക്കകം ബിജെപിയും കോൺഗ്രസ്സും ഒരേപോലെ എടുത്തു ചാടിയതിന്റെ പിന്നിൽ ദുരൂഹതയുണ്ട്. ഇരു കൂട്ടരുടെയും ആരോപണങ്ങൾ, രാഷ്ട്രീയ നീക്കങ്ങൾ എല്ലാം സംശയകരമാണ്. ഏതായാലും കുറച്ചു ഫയലുകൾ കത്തിച്ചിട്ട് സർക്കാരിന് പ്രത്യേകിച്ച് ഒന്നും നേടാനില്ല.
തെളിവുകൾ നശിപ്പിക്കാനുള്ള
ഗൂഢാലോചന അല്ല, ജാള്യത മാറ്റാനുള്ള പ്രതിപക്ഷ ശ്രമമാണ് കാണുന്നത്. ഇന്നലെ നിയമ സഭയിൽ സ്വയം ഇളിഭ്യരായ പ്രതിപക്ഷം, അതിന്റെ ജാള്യത മാറ്റാൻ നടത്തുന്ന നെട്ടോട്ടമാണ് ഈ കാണുന്നത്.
സെക്രട്ടറിയേറ്റിൽ തീ പിടിത്തം ഉണ്ടാകുന്നത് ആദ്യമല്ല. ഇപ്പോൾ ഉണ്ടായ തീ പിടിത്തം സ്വർണ്ണ കള്ളക്കടത്ത് കേസ് അന്വഷണത്തെ ആട്ടിമറിക്കാൻ സർക്കാർ ചെയ്തതാണ് എന്നൊക്കെ വിളിച്ചു പറയുന്നത് എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണ്?
ശുദ്ധ വിവരക്കേട് കൂടിയാണ് പ്രതിപക്ഷ നേതാവ് ഇന്ന് പറഞ്ഞത്. ഇ ഫയൽ സംവിധാനം നടപ്പിലാക്കിയ ഒരു ഓഫീസിൽ പേപ്പർ ഫയലോ, കമ്പ്യൂട്ടർ തന്നെ കത്തിപ്പോയാലും രേഖകൾ വീണ്ടെടുക്കാനുള്ള സാങ്കേതിക സംവിധാനമുണ്ട്. ഇത് സംബന്ധിച്ച ചോദ്യത്തിന് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് പറഞ്ഞ മറുപടിയാണ് രസകരം. കൂടെയുണ്ടായിരുന്ന ബൽറാമും ശബരി നാഥനും പറഞ്ഞു തന്നു എന്നാണ്. അവർക്ക് സാങ്കേതികമായി കാര്യങ്ങൾ അറിയാമല്ലോ എന്നും അദ്ദേഹം വിശ്വാസം പങ്ക് വച്ചു!!
സ്വർണ്ണ കള്ളക്കടത്ത് അന്വഷിക്കുന്നത്
എൻ ഐ എ, കസ്റ്റംസ്, തുടങ്ങിയ കേന്ദ്ര ഏജൻസികളാണ്. അവർ ആവശ്യപ്പെട്ട
എല്ലാ ഫയലുകളും കൈമാറിക്കഴിഞ്ഞതാണ്.
ഇനി, ഏതെങ്കിലും ഫയലുകൾ അവർ ആവശ്യപ്പെട്ടാൽ അതും സർക്കാർ നൽകും. അന്വഷണം ആവശ്യപ്പെട്ടത് സർക്കാരാണ്. എല്ലാ സഹായവും നൽകാൻ സർക്കാർ സന്നദ്ധവുമാണ്. ഫയൽ കത്തിക്കേണ്ട കാര്യം സർക്കാരിന് ഇല്ല. ഇനി കത്തിച്ചാലും ആരെയും രക്ഷപ്പെടുത്താനുമാകില്ല.
സ്വർണ്ണം കടത്തിയ കേസിൽ ബിജെപി ചാനൽ മേധാവിയെ കസ്റ്റംസ് വിളിപ്പിച്ചിരിക്കുന്നു. അതു കൊണ്ട്,
തീപിടിത്തമുണ്ടാകാതെ ശ്രദ്ധിക്കേണ്ടത്
ജനം ടി വിയുടെയും ബിജെപിയുടെയും ഓഫീസുകളാണ്.
ഇരുപത്തി മൂന്ന് തവണ സ്വർണ്ണം കടത്തിയത് എയർപോർട്ട് വഴിയാണ്. കസ്റ്റംസ് സഹായത്തോടെയാണ്. രാജ്യത്തും പുറത്തുമുള്ള പ്രതികളുടെ ഉന്നത ബന്ധമാണ് ഈ കള്ളക്കടത്തിനു സഹായകരമായത് എന്ന് കോടതി തന്നെ വിധി പറഞ്ഞതാണ്. കേന്ദ്രത്തിലും കേരളത്തിലുമുള്ള ഉന്നത ബിജെപി നേതാക്കളുടെ ബന്ധമാണ് ഇവിടെ തെളിയുന്നത്.
അന്വഷണം തിരിയുന്നത് ബിജെപിക്ക് നേരെ, സ്വർണ്ണക്കടത്ത് നടത്തിയത് യുഡിഎഫ് ബന്ധവമുള്ള കള്ളക്കടത്ത് സംഘം. കള്ളക്കടത്ത് നടത്തിയ പണം തീവ്രവാദ പ്രവർത്തനങ്ങൾക്ക് വേണ്ടിയെന്ന്
എൻ ഐ എ.
കേരളത്തിലെ ഇത്തരം തീവ്രവാദ സംഘടനകളുമായി രാഷ്ട്രീയ സഖ്യം ഉണ്ടാക്കാൻ തീരുമാനിച്ചതും യുഡിഎഫ്.
ഏതായാലും ബിജെപിയെയും യൂഡിഎഫിനേയും രക്ഷിക്കേണ്ട ബാധ്യത സർക്കാരിന് ഇല്ല.
അവിശ്വാസ പ്രമേയം എന്ന നാടകത്തിന് ശേഷം “സെക്രട്ടറിയേറ്റിലെ തീ” എന്ന പുതിയ തിരക്കഥയുമായി ബിജെപിയും യുഡിഎഫും ഇറങ്ങുകയാണ്..
Discussion about this post