തിരുവനന്തപുരം: നയതന്ത്ര ബാഗേജിലൂടെ സ്വർണ്ണം കടത്തിയ കേസിൽ കസ്റ്റംസ് സ്വപ്നയുടേയും സന്ദീപിന്റേയും അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിലെ എൻഐഎ കോടതിയിൽ വെച്ചാണ് ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരുടേയും റിമാൻഡ് കാലാവധി അടുത്ത മാസം 21 വരെ നീട്ടി.
ചോദ്യം ചെയ്യാൻ ഇരുവരേയും കസ്റ്റഡിയിൽ വേണമെന്ന ആവശ്യം കസ്റ്റംസിനുണ്ട്. എന്നാൽ നിലവിൽ കസ്റ്റഡിയിൽ കിട്ടണമെന്ന അപേക്ഷ തിങ്കളാഴ്ച മാത്രമേ നൽകാൻ സാധിക്കുകയുള്ളൂ.
അതേസമയം, അഭിഭാഷകൻ മുഖേനെ സ്വപ്ന സുരേഷ് സമർപ്പിച്ച ജാമ്യഹർജി ബുധനാഴ്ച പരിഗണിക്കും. കേസിൽ യുഎപിഎ നിലനിൽക്കില്ലെന്നും ഈ കേസിന് തീവ്രവാദ സ്വഭാവമില്ലെന്നുമുള്ള വാദമാണ് സ്വപ്നയുടെ അഭിഭാഷകൻ ജാമ്യഹർജിയിൽ മുന്നോട്ടുവെച്ചിരിക്കുന്നത്.
Discussion about this post