കൊല്ലം: സമൂഹിക മാധ്യമങ്ങളിലൂടെയുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളോട് പ്രതികരിച്ച് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ‘അണ്ടിയാപ്പീസീൽ പോക്കൂടെ’ എന്ന് മോശം ഭാഷയിൽ പ്രതികരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മന്ത്രി ആയാൽ താഴേത്തട്ടിൽ ബന്ധം വേണ്ടെന്ന് കരുതുന്ന ആളല്ല താനെന്ന് മന്ത്രി പറഞ്ഞു.
‘മന്ത്രിയായിരിക്കുമ്പോഴും കശുവണ്ടി ഫാക്ടറിയിൽ പോകുന്നുണ്ട്. വിദ്യാർത്ഥിയായിരിക്കേ തുടങ്ങിയ ട്രേഡ് യൂണിയൻ പ്രവർത്തനമാണ്. അണ്ടിയാപ്പീസ് പോക്കൂടേ എന്ന് ചോദിച്ചാൽ ട്രേഡ് യൂണിയൻ പ്രവർത്തകയെന്ന നിലയിൽ അഭിമാനത്തോടെയാണ് ആ കമന്റിനെ കാണുന്നത്. പോക്കൂടേ എന്നല്ല പോയ്ക്കൊണ്ടിരിക്കുന്ന ആളാണ്.’ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് മന്ത്രി സ്വകാര്യ ചാനൽ ചർച്ചയിൽ നടത്തിയ പരാമർശത്തിന്റെ പേരിലായിരുന്നു സമൂഹമാധ്യമങ്ങളിലെ അധിക്ഷേപങ്ങൾ. ജെ.മേഴ്സിക്കുട്ടിയമ്മയെ ‘അണ്ടിക്കുഞ്ഞമ്മ’യെന്നടക്കം വിളിച്ചായിരുന്നു അധിക്ഷേപം.
Discussion about this post