ബസിന്റെ പിന്‍വാതിലിലൂടെ കടന്ന് മുന്‍വാതിലില്‍ എത്തുമ്പോള്‍ പൂര്‍ണ്ണമായും അണുവിമുക്തമാകും; പോലീസുകാരെ അണുവിമുക്തരാക്കാന്‍ മൊബൈല്‍ സാനിറ്റേഷന്‍ ബസ് അവതരിപ്പിച്ച് കേരള പോലീസ്‌ -വീഡിയോ

തിരുവനന്തപുരം: കൊവിഡ് നിരോധനാജ്ഞയോടനുബന്ധിച്ച് റോഡില്‍ വിന്യസിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ അണുവിമുക്തരാക്കുന്നതിന് മൊബൈല്‍ സാനിറ്റേഷന്‍ ബസ് സംവിധാനം അവതരിപ്പിച്ച് കേരള പോലീസ്. ഇതിന്റെ ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍വഹിച്ചു.

പോലീസുകാരെ വിന്യസിച്ചിരിക്കുന്ന എല്ലാ സ്ഥലങ്ങളിലും കൃത്യമായ ഇടവേളകളില്‍ എത്തുന്ന ഈ ബസില്‍ അണുനാശിനി തളിക്കാനുളള സംവിധാനമുണ്ട്. പോലീസുകാര്‍ പിന്‍വാതിലിലൂടെ പ്രവേശിച്ച് ബസ്സിനുളളിലൂടെ കടന്ന് മുന്നില്‍ എത്തുന്ന സമയത്തിനുളളില്‍ അവരെ പൂര്‍ണ്ണമായും അണുവിമുക്തരാക്കാന്‍ ഈ സംവിധാനത്തിന് കഴിയും.

എല്ലാ ജില്ലകളിലും ഈ സൗകര്യം ഉടന്‍ നിലവില്‍ വരും. തുടര്‍ച്ചയായ ജോലിക്കിടെ പോലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കാനാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. പുതിയ സംവിധാനം അവതരിപ്പിച്ച കാര്യം പോലീസ് അവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്:

Exit mobile version