‘അതിര്‍ത്തിയില്‍ പോയി ആരുടെയെങ്കിലും തോക്ക് തട്ടിയെടുത്ത് എന്തെങ്കിലും ചെയ്യാന്‍ തോന്നി;സഹപ്രവര്‍ത്തകര്‍ രാജ്യദ്രോഹികള്‍’; പാകിസ്താനെ തകര്‍ക്കണമെന്ന ആഹ്വാനത്തിന് പിന്നാലെ കങ്കണ വീണ്ടും വിവാദത്തില്‍

kangana

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ സമയത്ത് ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ ചെന്ന് ആരുടെയെങ്കിലും തോക്ക് തട്ടിയെടുത്ത് എന്തെങ്കിലുമൊക്കെ ചെയ്യാന്‍ തോന്നിയെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് നടി കങ്കണ റണൗത്. ഇന്ത്യാ ടുഡേ സംഘടിപ്പിച്ച കോണ്‍ക്ലേവിലായിരുന്നു കങ്കണയുടെ വെളിപ്പെടുത്തല്‍.

നേരത്തെ, പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടപ്പോള്‍ പാകിസ്താനെ മാറ്റി നിര്‍ത്തല്‍ അല്ല, പൂര്‍ണ്ണമായും തകര്‍ക്കലാണ് പരിഹാരമെന്ന പരാമര്‍ശം നടത്തി വിവാദത്തിലായിരുന്നു താരം. ഇതിനുള്ള വിശദീകരണത്തിലാണ് താനന്ന് ചിന്തിച്ചതിനെ കുറിച്ച് കങ്കണ വിശദീകരിച്ചത്. പാകിസ്താനെ തകര്‍ക്കണമെന്ന തന്റെ പരാമര്‍ശം ചിന്തിക്കാതെ പറഞ്ഞതാണെന്നും താരം പറഞ്ഞു. ഇതിനിടെ, ബോളിവുഡിലെ സഹപ്രവര്‍ത്തകര്‍ രാജ്യദ്രോഹികളാണെന്നും കങ്കണ ആരോപിച്ചു.

Exit mobile version