കൊൽഹാപ്പൂർ: മഹാരാഷ്ട്രയിലെ കൊൽഹാപ്പൂർ ജില്ലയിൽ 250 ഓളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കൊൽഹാപ്പൂരിലെ ഗ്രാമത്തിൽ നടന്ന മേളയിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. നിലവിൽ 50 പേരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമായതിനാൽ ചികിത്സക്ക് ശേഷം വീടുകളിലേക്ക് പോയി. ശിവ്‌നക്വാദി എന്ന ഗ്രാമത്തിൽ ചൊവ്വാഴ്ച നടന്ന മേളയിൽ പങ്കെടുത്തവർക്ക് പ്രസാദമായി പായസം നൽകിയിരുന്നു. ഇത് കഴിച്ചതിന് ശേഷമാണ് ആളുകൾക്ക് പ്രശ്നങ്ങൾ തുടങ്ങിയതെന്നാണ് വിവരം. പായസം കഴിച്ചവർക്ക് ബുധനാഴ്ച രാവിലെയോടെ വയറിളക്കം, ഛർദി, പനി എന്നിവ അനുഭവപ്പെടുകയായിരുന്നു.
Discussion about this post