കാമുകനെ സല്‍ക്കരിക്കാന്‍ ഉണ്ടാക്കിയ ചായ മകളുടെ കാലില്‍ വീണു; ഇതുകണ്ട് വീട്ടിലെത്തിയ യുവതിയുടെ ഭര്‍ത്താവ് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി, പന്ത്രണ്ട് കഷ്ണങ്ങളാക്കി വെട്ടിനുറുക്കി

വീട്ടില്‍ മടങ്ങിയെത്തിയ മീലാല്‍ മകളുടെ കാലിലെ പൊള്ളല്‍ കണ്ട് ആശുപത്രിയില്‍ കൊണ്ടുപോയി. പൊള്ളല്‍ ഗുരുതരമായതിനാല്‍ കിടത്തിചികിത്സ വേണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു.

waste

പ്രതീകാത്മക ചിത്രം

ലക്നൗ: ഭാര്യയുടെ കാമുകനെ കൊന്ന് ശരീരം വെട്ടിനുറുക്കി മാലിന്യത്തില്‍ തളളിയയാള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശി മീലാല്‍ പ്രജാപതിയാണ് അറസ്റ്റിലായത്. ഗാസിയാബാദ് സ്വദേശിയായ അക്ഷയ് ആണ് കൊല്ലപ്പെട്ടത്.

മീലാലിന്റെ ഭാര്യയുമായി അക്ഷയ് അടുപ്പത്തിലായിരുന്നു. മീലാല്‍ പുറത്തുപോയ സമയം അക്ഷയ് ഇവരുടെ വീട്ടിലെത്തുകയും ഭാര്യ ഇയാള്‍ക്ക് കൊടുക്കാനായി ചായ ഉണ്ടാക്കുകയും ചെയ്തു. ഇതിനിടെ ഇവിടെയെത്തിയ മീലാലിന്റെ മകളുടെ കാലില്‍ തിളച്ച ചായ വീണു.

വീട്ടില്‍ മടങ്ങിയെത്തിയ മീലാല്‍ മകളുടെ കാലിലെ പൊള്ളല്‍ കണ്ട് ആശുപത്രിയില്‍ കൊണ്ടുപോയി. പൊള്ളല്‍ ഗുരുതരമായതിനാല്‍ കിടത്തിചികിത്സ വേണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. ഇതിനിടെ മീലാല്‍ ഭാര്യയെ വിളിച്ച് താന്‍ ആശുപത്രിയില്‍ തങ്ങുകയാണെന്ന് അറിയിക്കുകയും വീട്ടില്‍ സഹായത്തിനായി അക്ഷയ്യെ വിളിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

പിന്നാലെ വീട്ടിലെത്തിയ അക്ഷയ്യെ മീലാല്‍ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം പന്ത്രണ്ട് കഷ്ണങ്ങളാക്കി മുറിച്ച് ചാക്കില്‍ പൊതിഞ്ഞ് മാലിന്യത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. മാലിന്യത്തില്‍ മനുഷ്യശരീര ഭാഗങ്ങള്‍ കണ്ട നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മീലാല്‍ അറസ്റ്റിലായത്

Exit mobile version