ഗുവാഹത്തി: ജീവന് തുല്യം സ്നേഹിച്ച പെൺകുട്ടി വിവാഹം കഴിക്കാൻ വിസമ്മതം അറിയിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. ഫേസ്ബുക്ക് ലൈവിലെത്തിയാണ് ഇരുപത്തേഴുകാരനായ ജയ്ദീപ് റോയ് വാടകമുറിയിൽ തൂങ്ങിമരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം.
‘ഞാൻ ഔപചാരികമായി വിവാഹം ആലോചിച്ചു. പക്ഷേ അവൾ എല്ലാവരുടെയും മുന്നിൽവച്ച് അത് നിരസിച്ചു. ഞങ്ങളുടെ പ്രണയബന്ധം അറിഞ്ഞ അവളുടെ അമ്മാവൻ അവളെ കൊല്ലുമെന്ന് എന്നോട് പറഞ്ഞു. ഞാൻ കാരണം അവൾ വേദനിക്കരുത്. അതുകൊണ്ട് ഈ ലോകത്തോട് ഞാൻ വിടപറയുകയാണ്. എന്റെ അമ്മ, അമ്മാവൻ, സഹോദരി, ജ്യേഷ്ഠൻ തുടങ്ങി എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുകയാണ്. എല്ലാവരെയും ഞാൻ സ്നേഹിക്കുന്നു. പക്ഷേ, അതിനേക്കാൾ ഞാൻ എന്റെ കാമുകിയെ സ്നേഹിക്കുന്നു. അവളില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല.” മരണത്തിനു മുൻപായി ജയ്ദീപ് ലൈവിൽ പറഞ്ഞു.
അതേസമയം, ജയ്ദീപിന്റെ മരണത്തിൽ കുടുംബം ഇതുവരെ പൊലീസിൽ പരാതിപ്പെട്ടിട്ടില്ല. അതേസമയം, പെൺകുട്ടിയുടെ കുടുംബമാണ് ജയ്ദീപ് ജീവനൊടുക്കാൻ കാരണം. അവൻ നല്ലൊരു മനുഷ്യനായിരുന്നു. കുടുംബത്തെ മുഴുവൻ അവനാണ് സംരക്ഷിച്ചിരുന്നത്. നല്ല ജോലിയും സമ്പാദ്യവും ഉണ്ട്. എന്നിട്ടും എന്താണ് ആ പെൺകുട്ടിയുടെ കുടുംബത്തിന്റെ പ്രശ്നമെന്ന് മനസ്സിലാകുന്നില്ലെന്ന് ജയ്ദീപിന്റെ സഹോദരൻ പറയുന്നു.
Discussion about this post