നാല് സ്ത്രീകള്‍ ചേര്‍ന്ന് ഫാക്ടറി തൊഴിലാളിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു

22 നും 23 നും ഇടയില്‍ പ്രായമുള്ള നാല് സ്ത്രീകളാണ് യുവാവിനെ കാറില്‍ കയറ്റി കൂട്ട ബലാത്സംഗം ചെയ്തത്.

man-raped

ജലന്ധര്‍: നാല് സ്ത്രീകള്‍ ചേര്‍ന്ന് ഫാക്ടറി തൊഴിലാളിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു. പഞ്ചാബിലെ ജലന്ധറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. 22 നും 23 നും ഇടയില്‍ പ്രായമുള്ള നാല് സ്ത്രീകളാണ് യുവാവിനെ കാറില്‍ കയറ്റി കൂട്ട ബലാത്സംഗം ചെയ്തത്.

കാറില്‍ സഞ്ചരിക്കുകയായിരുന്ന നാല് സ്ത്രീകള്‍ ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന ഫാക്ടറി തൊഴിലാളിയെ ലെതര്‍ കോംപ്ലക്സ് റോഡില്‍ തടഞ്ഞു നിര്‍ത്തി വിലാസം ചോദിക്കുവാനെന്ന വ്യാജേന തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

also read: വിവാഹാഘോഷത്തിനിടെ കേക്ക് വാരിയെടുത്തു മുഖത്ത്‌തേച്ചു, കലികേറി അതിഥിയുടെ മുഖത്തിടിച്ച് വരന്‍, വൈറല്‍ വിഡിയോ

മേല്‍വിലാസം പറഞ്ഞു കൊടുക്കുന്നതിനിടയില്‍ സ്ത്രീകള്‍ തന്നെ അബോധാവസ്ഥയിലാക്കി തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. രാത്രി മുഴുവന്‍ നാല് സ്ത്രീകളും ചേര്‍ന്ന് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായാണ് ഇയാള്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

പിന്നീട് അവശനിലയിലായ യുവാവിനെ റോഡില്‍ ഉപേക്ഷിച്ച് യുവതികള്‍ സ്ഥലത്ത് നിന്ന് ഓടിപ്പോകുകയായിരുന്നു. തനിക്കുണ്ടായ ദുരനുഭവം യുവാവ് മാധ്യമങ്ങളോട് പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

അതേസമയം, സിനിമ ഓഡിഷന്‍ എന്ന പേരില്‍ ആളുകളെ വിളിച്ചുവരുത്തി പറ്റിച്ചതായി പരാതി. കോട്ടയം ചങ്ങനാശേരിയില്‍ കബളിപ്പിക്കപ്പെട്ട നൂറിലേറെ പേര്‍ പോലീസില്‍ പരാതി നല്‍കി. ചങ്ങനാശേരിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച് ”അണ്ണാ ഭായി” എന്ന സിനിമയുടെ ഓഡിഷന്‍ നടക്കും എന്ന അറിയിപ്പ് കിട്ടിയതനുസരിച്ചാണ് നിരവധി പേര്‍ എത്തിയത്.

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും നൂറിലേറെ ആളുകളാണ് ഓഡിഷനില്‍ പങ്കെടുക്കാന്‍ എത്തിയത്. എന്നാല്‍ ഹോട്ടലില്‍ എത്തിയപ്പോള്‍ സമയത്ത് സിനിമയുമായി ബന്ധപ്പെട്ട ആരും ഹോട്ടലില്‍ ഉണ്ടായിരുന്നില്ല. ഇതോടെയാണ് വന്നവര്‍ കബളിപ്പിക്കപ്പെട്ടതാണെന്ന് മനസ്സിലാക്കിയത്.

Exit mobile version